തീക്കോയി: പഞ്ചായത്തിലെ പള്ളിവാതിൽ ചെക്ക് ഡാമിലെ മണലും എക്കലും ചെളിയും നീക്കം ചെയ്യുന്നതിന് നടപടിയായി. പഞ്ചായത്ത് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി അധ്യക്ഷനായ ജില്ലാ കളക്ടർക്ക് നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് മൈനർ ഇറിഗേഷൻ മണൽ ലേലം ചെയ്തത്.

2003ല്‍ മൈനർ ഇറിഗേഷൻ നിർമിച്ചതാണ് ചെക്ക് ഡാം. മണലും ചെളിയും നിറഞ്ഞതോടുകൂടി ചെക്ക് ഡാമിന്‍റെ ജലസംഭരണശേഷി വലിയതോതിൽ കുറഞ്ഞിരുന്നു.

തീക്കോയിലെ പ്രധാന കുടിവെള്ള സ്രോതസായ ചെക്ക് ഡാമിനോട് അനുബന്ധിച്ച് ജലനിധി പദ്ധതികളും സ്ഥിതി ചെയ്യുന്നു. ചെക്ക് ഡാം നിർമിച്ചതിനുശേഷം നാളിതുവരെയും മണലും ചെളിയും നീക്കം ചെയ്യാതിരുന്നതിനാൽ മഴക്കാലത്ത് വെള്ളപ്പൊക്ക ഭീഷണിയും ഉണ്ട്.

കാലപ്പഴക്കത്താൽ പൊട്ടിപ്പൊളിഞ്ഞ ചെക്ക് ഡാം മെയിന്‍റനൻസ് ചെയ്യുന്നതിന് പഞ്ചായത്ത് ആറുലക്ഷം രൂപ അനുവദിക്കുകയും ജോലികൾ ഭാഗികമായി പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.

മഴ നേരത്തേ തുടങ്ങിയതുകൊണ്ട് ആറ്റിൽ ജലനിരപ്പ് ഉയർന്നതിനാൽ ആണ് ചെക്ക് ഡാമിന്‍റെ മെയിന്‍റനൻസ് ജോലികൾ പൂർത്തിയാക്കുവാൻ സാധിക്കാത്തത്.

ജലനിരപ്പ് കുറയുന്ന സമയത്ത് മെയിന്‍റനൻസ് ജോലികൾ പൂർത്തീകരിക്കുമെന്നും പ്രസിഡണ്ട് കെ.സി. ജയിംസ് അറിയിച്ചു.