കുര്യന്തടത്തിൽ തോമസ് ദേവസ്യയുടെ 35 ഏത്തക്കുലകൾ മോഷ്‌ടിച്ചു

കടുത്തുരുത്തി: കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത വാഴക്കുലകള്‍ മോഷ്ടിച്ചു കടത്തുന്നത് കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കടുത്തുരുത്തി പോലീസിന് 50 ഓളം കര്‍ഷകര്‍ ഒപ്പിട്ട പരാതി. കാട്ടാമ്പാക്ക് സ്വാശ്രയ കര്‍ഷക സമിതിയിലെ കര്‍ഷകരാണ് മോഷ്ടാക്കളില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് പോലീസില്‍ കൂട്ടപരാതി നല്‍കിയത്.

കൂവേലി, കാട്ടാമ്പാക്ക് മേഖലയില്‍ മോഷ്ടാക്കളെ കൊണ്ട് നാട്ടുകാര്‍ പൊറുതിമുട്ടിയിരിക്കുകയാണ്. കൃഷിയിടങ്ങളില്‍നിന്നു വാഴക്കുലകളും കാര്‍ഷികോപകരണങ്ങളും മോഷ്ടിക്കുക, ആള്‍ത്താമസമില്ലാത്ത വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തുക എന്നിങ്ങനെ മോഷണം വ്യാപകമായിരിക്കുകയാണ്.

കൂവേലി തൊണ്ടന്നി പാടത്ത് കുര്യന്തടത്തില്‍ തോമസ് ദേവസ്യാ പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന പാടത്തുനിന്ന് 15നു രാത്രി 25 ഏത്തവാഴക്കുലകള്‍ മോഷ്ടിച്ചിരുന്നു. ഇതേ കൃഷിയിടത്തില്‍നിന്നു കഴിഞ്ഞദിവസം രാത്രി വീണ്ടും പത്ത് വാഴക്കുലകള്‍ മോഷ്ടിച്ചു.

വാഴ വെട്ടാതെ കുലകള്‍ മാത്രം തോട്ടി ഉപയോഗിച്ചു വെട്ടിയാണ് രണ്ടു തവണയും മോഷണം നടത്തിയത്. 500 വാഴകളാണ് തോമസ് കൃഷി ചെയ്തിരിക്കുന്നത്. ആദ്യ മോഷണം നടന്നപ്പോള്‍ത്തന്നെ തോമസ് കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കിയിരുന്നു.

കൃഷിയിടത്തില്‍ ഉപയോഗിക്കുന്ന മോട്ടോറുകളും മോഷണം പോകുന്നത് പതിവായിരിക്കുകയാണ്. മോഷ്ടാക്കളെ പിടിക്കാന്‍ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെയും കര്‍ഷകരുടെയും ആവശ്യം.