തലയോലപ്പറമ്പ്: നീർപ്പാറ ഹയർസെക്കൻഡറി ബധിരവിദ്യാലയത്തിൽപ ്ലസ്‌ടു പരീക്ഷ എഴുതിയ 19 വിദ്യാർഥികളും മികച്ച വിജയം നേടി. പത്ത് ആൺകുട്ടികളും ഒൻപത് പെൺകുട്ടികളും പരീക്ഷ എഴുതിയതിൽ 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയ എസ്. കാവ്യ ടോപ് സ്കോററായി.

പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും ഇവർ മികവ് തെളിയിച്ചിരുന്നു. സംസ്ഥാന സ്പെഷൽ സ്‌കൂൾകലോത്സവത്തിൽ ഓവറോൾരണ്ടാംസ്ഥാനവും സംസ്ഥാന പ്രവൃത്തിപരിചയമേളയിലും ദേശീയ ബധിര കായികമേളയിലും ഈ വിദ്യാർഥികൾ മികച്ച വിജയം കരസ്ഥമാക്കി.ശാരീരിക-മാനസിക ഉല്ലാസത്തിനുതകുന്നനീന്തൽ പരിശീലനവും വിവിധ കായിക പരിശീലനങ്ങളും അധ്യാപകരുടെനേതൃത്വത്തിൽ സ്കൂളിൽ നൽകിവരുന്നു.

ഓരോ ടേമിലെയും പരീക്ഷ കഴിയുമ്പോൾതന്നെ മൂല്യനിർണയം നടത്തുകയും ക്ലാസ് പിടിഎ വിളിച്ചുകൂട്ടി കുട്ടികളുടെ പഠനപുരോഗതി വിലയിരുത്തി പോരായ്മകൾ ചർച്ച ചെയ്തു പരിഹരിക്കുന്ന രീതിയാണ് ഇവിടെ നടത്തിവരുന്നതെന്ന് പ്രിൻസിപ്പൽ സിസ്റ്റർ റെനി പറഞ്ഞു.

വൈകുന്നേരങ്ങളിലുംരാത്രികളിലുമുള്ള തീവ്ര പരിശീലനവും ആവർത്തന പരീക്ഷകളും കുട്ടികളെ പൊതുപരീക്ഷയ്ക്ക് സജ്ജരാക്കുന്നു. പ്ലസ്‌ടുപഠനത്തിനു ശേഷമുള്ള തുടർ പഠനത്തിനും ജോലി ലഭിക്കുന്നതിനും ആവശ്യമായ മാർഗനിർദേശങ്ങളും പി എസ്‌സി പരിശീലനവും നൽകി ഇവരെ തൊഴിൽ ലഭിക്കുന്നതിന് പ്രാപ്തരാക്കുന്നതിനു നൂതന പദ്ധതികളും ഈ വിദ്യാലയത്തിൽ വിജയകരമായി നടത്തിവരുന്നു.

അധ്യാപകരുടെയും വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും ക ൂട്ടായ പരിശ്രമവും ഈശ്വരാനുഗ്രഹവുമാണ് ഉജ്വലവിജയം നേടാൻ സഹായിച്ചതെന്ന് അധ്യാപകർ പറഞ്ഞു.