പെരുവ: പത്തുവര്‍ഷമായി തകര്‍ന്നുകിടക്കുന്ന റോഡ് നന്നാക്കണമെന്ന ആവശ്യം ശക്തമായി. മുളക്കുളം പഞ്ചായത്തിലെ കുന്നപ്പിള്ളി-പാറശേരി ലിങ്ക് റോഡാണ് കാല്‍നടയാത്ര പോലും സാധ്യമാകാത്തവിധം തകര്‍ന്നത്. റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ എംഎല്‍എയെയും ബന്ധപ്പെട്ട അധികൃതരെയും സമീപിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡായതിനാല്‍ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു റോഡ് ടാര്‍ ചെയ്യാന്‍ കഴിയില്ലെന്ന് മുന്‍ പഞ്ചായത്തംഗം എം.സി. സുരേഷ് പറഞ്ഞു. ദിവസവും സ്‌കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡാണിത്. ഞീഴൂരില്‍നിന്നു പെരുവയിലേക്ക് വരാനുള്ള എളുപ്പവഴിയായി ജനങ്ങള്‍ ഉപയോഗിക്കുന്ന വഴികൂടിയാണിത്.

റോഡിന് ഇരുവശവും നിരവധി വീട്ടുകാരും താമസിക്കുന്നുണ്ട്. എത്രയും വേഗം റോഡ് ടാര്‍ ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.