മുണ്ടക്കയം: പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ പ്രളയത്തിൽ തകർന്ന ഗ്രാമീണ റോഡുകൾ പുനരുദ്ധരിക്കുന്നതിനായി സംസ്ഥാന റവന്യു വകുപ്പ് മുഖേന വെള്ളപ്പൊക്ക ദുരിതാശ്വാസനിധിയിൽ നിന്നും 40 ലക്ഷം രൂപ ഫണ്ട് അനുവദിച്ചതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

റോഡുകളുടെ റീടാറിംഗ്, റീകോൺക്രീറ്റിംഗ്, മറ്റ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ എന്നിവയ്ക്കായാണ് തുക അനുവദിച്ചിരിക്കുന്നത്.

മുണ്ടക്കയം പഞ്ചായത്ത് പതിനെട്ടാം വാർഡിൽ ഇഞ്ചിയാനി - വെള്ളനാടി-പുളിക്കൽകട റോഡ് (10 ലക്ഷം), എരുമേലി പഞ്ചായത്ത് പതിനെട്ടാം വാർഡിൽ എരുത്വാപ്പുഴ- വെണ്ടയ്ക്കൽ കോളനി-ചീനി മരം റോഡ് (അഞ്ചു ലക്ഷം), തീക്കോയി പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ അറമത്ത് പടി-വളവനാർ ുഴി റോഡ് (നാലു ലക്ഷം), തിടനാട് പഞ്ചായത്ത് ഒമ്പതാം വാർഡിൽ കാവുംകുളം-അമ്പലം ആറാട്ടുകടവ് റോഡ് (ഒന്പതു ലക്ഷം), തീക്കോയി പഞ്ചായത്ത് മൂന്നാം വാർഡിൽ മംഗളഗിരി-ആച്ചുകാവ് അമ്പലം റോഡ് (അഞ്ചു ലക്ഷം), തിടനാട് പഞ്ചായത്ത് ഏഴാം വാർഡിൽ പിണ്ണാക്കനാട്-കരിപ്പാപ്പറമ്പ് റോഡ് (ഏഴു ലക്ഷം) എന്നിങ്ങനെയാണ് തുക അനുവദിച്ചത്.