കാഞ്ഞിരപ്പള്ളി: ശക്തമായ കാറ്റിൽ മരം വൈദ്യുതി ലൈനിലേക്ക് ഒടിഞ്ഞുവീണ് പോസ്റ്റ് ഒടിഞ്ഞു. ഇന്നലെ വൈകുന്നേരം അഞ്ചിനുണ്ടായ കാറ്റിലാണ് പാറക്കടവ് ജംഗ്ഷനിൽ തോട്ടിൽ നിന്ന ഉണങ്ങിയ പഞ്ഞിമരം ഒടിഞ്ഞ് വീണത്.

ഈ സമയം ഇതുവഴി വീടുകളിൽ പാൽ കൊടുക്കാൻ പോയ പാറക്കടവ് മാമ്മൂട്ടിൽ എം.എ. ശശീന്ദ്രൻ ശബ്ദം കേട്ട് ഓടി മാറിയതിനാൽ അപകടത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മരം വീണ് 11 കെവി ലൈൻ സ്ഥാപിച്ചിരുന്ന വൈദ്യുതിപോസ്റ്റ് ഒടിഞ്ഞതോടെ ഗതാഗതവും തടസപ്പെട്ടു. ഏറെ ജനസാന്ദ്രതയേറിയ പ്രദേശത്ത് ഈ സമയം മറ്റാരുമില്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്.

കാഞ്ഞിരപ്പള്ളി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മരം മുറിച്ചു മാറ്റി. കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തി വൈദ്യുതി പുനഃസ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു. ഇതിന് സമീപത്തായി നിൽക്കുന്ന മറ്റൊരു മരം അപകട ഭീഷണി ഉയർത്തുന്നതായും ഇത് മുറിച്ച് മാറ്റുന്നതിന്നുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.