കുറവിലങ്ങാട്: സയൻസ് സിറ്റിയിലെത്തുന്ന യാത്രക്കാർക്ക് സൗകര്യമൊരുക്കി ബസ് ബേ അനുവദിച്ച് ജോസ് കെ. മാണി എംപി. സയൻസ് സിറ്റിക്ക് മുന്നിൽ ആധുനിക രീതിയിലുള്ള ബസ്‌ ബേയും കാത്തിരിപ്പുകേന്ദ്രവും നിർമിക്കാനാണ് എംപി ഫണ്ടിൽനിന്ന് 55 ലക്ഷം രൂപ അനുവദിച്ചത്. ഒരേസമയം മൂന്ന് ബസുകൾക്ക് ബസ്‌ബേയിൽ കയറിയിറങ്ങി പോകാവുന്ന രീതിയിലാണ് നിർമാണം. ആധുനിക രീതിയിലുള്ള ഒരു കാത്തിരിപ്പുകേന്ദ്രവും ഇതോടൊപ്പം നിർമിക്കും.

സയൻസ് സിറ്റി പ്രവർത്തനമാരംഭിക്കുമ്പോൾ ഒട്ടേറെ സന്ദർശകർ എത്തുന്ന സാഹചര്യത്തിലാണ് നടപടി. സുഗമമായ യാത്രാസൗകര്യങ്ങൾ ലഭ്യമാക്കുന്നതിനാണ് ആധുനിക രീതിയിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രവും തയാറാക്കുന്നത്. ബസ് ബേ നിർമാണത്തിനായി കെഎസ്ടിപി നടത്തിയ നിർമാണ പ്രവർത്തനങ്ങളുടെ ഫലമായി കൂടിക്കിടക്കുന്ന മണ്ണ് നീക്കം ചെയ്യുന്നതിന് നിർദേശം നൽകിയിട്ടുണ്ട്.

ബസ്‌ ബേ നിർദേശിച്ച സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കെഎസ്ഇബിയുടെ 11 കെവി ലൈനുകൾ അവിടെനിന്നു മാറ്റി സ്ഥാപിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചതായും എംപി അറിയിച്ചു.