കോട്ടയം: വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യബസുകളില്‍ യാത്ര ചെയ്യാനുള്ള കണ്‍സഷന്‍ കാര്‍ഡുകള്‍ മൂന്നുമാസത്തിനുള്ളില്‍ വിതരണം ചെയ്യാന്‍ സ്റ്റുഡന്‍റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗത്തില്‍ തീരുമാനം.

കാര്‍ഡുകളുടെ വിതരണം പൂര്‍ത്തിയാകുന്നതുവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് കണ്‍സഷനോടെ യാത്ര ചെയ്യാം. യൂണിഫോമിട്ട വിദ്യാര്‍ഥികള്‍ക്കും കണ്‍സഷന്‍ കാര്‍ഡ് ലഭിക്കുന്നതുവരെ കണ്‍സഷന്‍ അനുവദിക്കും.

രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴുവരെയാണ് കണ്‍സഷന്‍ അനുവദിക്കുന്നത്. വൈകിട്ട് ഏഴിന് മുമ്പ് യാത്ര ആരംഭിക്കുന്നവര്‍ക്ക് കണ്‍സഷന് അര്‍ഹതയുണ്ട്. 27 വയസാണ് ഉയര്‍ന്ന പ്രായപരിധി. 40 കിലോമീറ്ററാണ് യാത്ര ചെയ്യാവുന്ന പരമാവധി ദൂരം.

സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും കണ്‍സഷന്‍ അനുവദിക്കും. കാര്‍ഡുകള്‍ ഡിജിറ്റൈസ് ചെയ്യുന്നതടക്കം വിദ്യാര്‍ഥി പ്രതിനിധികള്‍ ഉന്നയിച്ച കാര്യങ്ങള്‍ നടപ്പാക്കുന്ന കാര്യം പരിഗണിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

ബസ് ജീവനക്കാരും വിദ്യാര്‍ഥികളും തമ്മില്‍ സൗഹാര്‍ദപരമായ അന്തരീക്ഷം ഉറപ്പുവരുത്താന്‍ ബസുടമകളും വിദ്യാര്‍ഥി യൂണിയന്‍ നേതാക്കളും ശ്രദ്ധിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.

ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ആര്‍ടിഒ കെ. അജിത്കുമാര്‍, ഡിവൈഎസ്പി സാജു വര്‍ഗീസ്, കെഎസ്ആര്‍ടിസി ഡിടിഒ പി. അനില്‍കുമാര്‍, പാലാ എഎംവിഐ ജിനു ജേക്കബ്, സ്വകാര്യ ബസ് ഉടമാ അസോസിയേഷനുകളുടെ ഭാരവാഹികൾ, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികൾ എന്നിവര്‍ പങ്കെടുത്തു.