കരയാന്‍പോലുമാകാതെ നിഷ; അബിജയുടെ തേങ്ങല്‍ കണ്ണീർക്കടലായി
1561947
Friday, May 23, 2025 11:32 PM IST
തോട്ടയ്ക്കാട്: അബിത പാര്‍വതിയുടെ മൃതദേഹത്തിനരികിലിരുന്ന് അനുജത്തി അബിജ അമ്മ നിഷയെയും അച്ഛന് രമേശനെയും ആശ്വസിപ്പിക്കുന്ന കാഴ്ച അബിതയെ ഒരുനോക്കു കാണാന്‍ തിങ്ങിക്കൂടിയവരെ കണ്ണീരണിയിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ജിഷയെ മകളുടെ സംസ്കാര ചടങ്ങിന്റെ നേരത്താണ് തോട്ടയ്ക്കാട് മാടത്താനിയിലുള്ള വീട്ടിലെത്തിച്ചത്.
മുഖത്തും തലയിലും താടിയെല്ലിലും ഗുരുതരമായി മുറിവും പരിക്കുമുള്ളതിനാല്‍ ബാൻഡേജ് ചുറ്റി വേദനയില്‍ പുളയുന്ന ജിഷയ്ക്ക് മകള്‍ അബിതയുടെ ചേതനയറ്റ ശരീരം കണ്ട് ഒന്നു കരയാനോ അന്ത്യചുംബനം നല്‍കാനോ സാധിക്കാത്ത അവസ്ഥയായിരുന്നു.
മകള്‍ അബിജ ജിഷയെ ആശ്വസിപ്പിച്ചു. അബിജയെ യാത്രയാക്കാന്‍ കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് വടക്കേമുണ്ടയ്ക്കല്‍ വീട്ടിലെത്തിയത് സഹപാഠികളും അധ്യാപകരും ബന്ധുക്കളും മിത്രങ്ങളും അടക്കം എണ്ണമറ്റ ജനാവലിയാണ്.
ജിഷ കുറുമ്പനാടം സെന്റ് ആന്റണീസ് എല്‍പി സ്കൂളിലെ അധ്യാപികയും രമേശന് പൈലിക്കവലയില്‍ ട്യൂഷന് അധ്യാപകനുമാണ്. ഏകസഹോദരി അബിജ കറുകച്ചാല്‍ എന്‍എസ്എസ് ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയാണ്.