അകലക്കുന്നം: അകലക്കുന്നം പഞ്ചായത്തിലെ അതിദാരിദ്ര്യ ലിസ്റ്റില്‍പ്പെട്ട മൂന്നു കുടുംബങ്ങള്‍ക്ക് സ്ഥലം ലഭിക്കുന്നതിനുള്ള നടപടിയായി. പഞ്ചായത്തിലെ മൂഴൂര്‍ വാര്‍ഡില്‍ ഹൗസിംഗ് ബോര്‍ഡിന്‍റെ അധീനതയിലുള്ള 2.47 ഏക്കര്‍ സ്ഥലത്തുനിന്നാണ് ഈ ഭൂമി നല്‍കുവാനുള്ള തീരുമാനമായത് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനവും അതിനെ തുടര്‍ന്നുള്ള നടപടിയിലുമാണ്.

കളക്ടര്‍ ജോണ്‍ വി. സാമുവല്‍, ജോയിന്‍റ് ഡയറക്ടര്‍ ബിനു ജോണ്‍, ജില്ലാ ദാരിദ്ര്യ ലഘൂകരണ പ്രോജക്ട് ഡയറക്ടര്‍ ബെവിന്‍ ജോണ്‍ വര്‍ഗീസ് എന്നിവരുടെ ഇടപെടല്‍ പഞ്ചായത്തിന് സഹായകരമായി.

ഹൗസിംഗ് ബോര്‍ഡിന്‍റെ ബാക്കിയുള്ള സ്ഥലവും ഭൂരഹിത ഭവനരഹിതര്‍ക്ക് വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് തദ്ദേശവകുപ്പ് മന്ത്രി പഞ്ചായത്തില്‍ വന്നപ്പോള്‍ നേരിട്ട് ബോധ്യപ്പെടുത്തി നിവേദനം നല്‍കിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് സിന്ധു അനില്‍കുമാര്‍, വൈസ് പ്രസിഡന്‍റ് മാത്തുക്കുട്ടി ഞായര്‍കുളം, സെക്രട്ടറി സജിത്ത് മാത്യൂസ് എന്നിവര്‍ അറിയിച്ചു.