കടുത്തുരുത്തി: ആയാംകുടി-ആപ്പാഞ്ചിറ റോഡില്‍ വീണ്ടും മരം മറിഞ്ഞു വീണു അപകടം. ഗവണ്‍മെന്‍റ് പോളിടെക്നിക് കോളജിലേക്കുള്ള റോഡിനു സമീപം ചുവട് ദ്രവിച്ച് അപകടാവസ്ഥയിലായിരുന്ന വാകമരമാണ് ഇന്നലെ പുലര്‍ച്ചെ വീണത്. 11 കെവി ലൈന് മുകളിലേക്കു മരം മറഞ്ഞു വീണതിനെ ത്തുടര്‍ന്ന് പോസ്റ്റ് തകര്‍ന്നു. പുലര്‍ച്ചെയായതിനാല്‍ വന്‍ അപകടം ഒഴിവായി. ഒരാഴ്ചയ്ക്കുള്ളില്‍ ഇതു രണ്ടാം തവണയാണ് ഈ റോഡില്‍ മരം വീണ് അപകടമുണ്ടാകുന്നതെന്ന് വാര്‍ഡ് മെംബര്‍ നോബി മുണ്ടയ്ക്കല്‍ പറഞ്ഞു.

പിഡബ്ല്യൂഡി അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എൻജിനിയറും കടുത്തുരുത്തി പഞ്ചായത്ത് കമ്മിറ്റിയും അപകടകരമായ മരങ്ങള്‍ വെട്ടി മാറ്റുന്നതിന് അനുമതിക്കുവേണ്ടി അപേക്ഷ നല്‍കിയിരുന്നെങ്കിലും സോഷ്യല്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്‍റ് അപേക്ഷ നിരസിക്കുകയാണ് ചെയ്തതെന്ന് നോബി ആരോപിച്ചു.

ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്‍റ് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമില്ലായ്മയാണ് പ്രശ്‌നപരിഹാരത്തിന് തടസമെന്നും പഞ്ചായത്തംഗങ്ങള്‍ ആരോപിക്കുന്നു. മനുഷ്യന്‍റെ ജീവനും സ്വത്തിനും ഭീഷിണി ഉയര്‍ത്തുന്ന അനേകം മരങ്ങളാണ് ഈ റോഡില്‍ ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്നത്. ഇവയെല്ലാം അടിയന്തരമായി വെട്ടി മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് മെംബര്‍ നോബി മുണ്ടയ്ക്കല്‍ ആവശ്യപ്പെട്ടു.

ഇനിയും ഇക്കാര്യത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ പൊതുജനങ്ങളെ സംഘടിപ്പിച്ച് സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് നോബി മുണ്ടയ്ക്കല്‍ പറഞ്ഞു. കടുത്തുരുത്തി ഫയര്‍ സ്റ്റേഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ കെഎസ്ഇബി ഉദ്യോസ്ഥരും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചു മാറ്റി.