തൃക്കൊടിത്താനം: കൊടുങ്കാറ്റിലും മഴയിലും നാശങ്ങളേറുമ്പോള്‍ തൃക്കൊടിത്താനത്ത് വില്ലേജ് ഓഫീസര്‍ ഇല്ല. കഴിഞ്ഞ ഏപ്രില്‍ മുപ്പതിന് ഇവിടത്തെ ഓഫീസര്‍ വിരമിച്ചെങ്കിലും പകരം ഓഫീസറെ നിയമിച്ചില്ല.

പകരം ചുമതല നല്‍കിയിരിക്കുന്നത് ചെത്തിപ്പുഴ വില്ലേജ് ഓഫീസര്‍ക്കാണ്. ചെത്തിപ്പുഴയില്‍ താങ്ങാനാവാത്ത ജോലിയുള്ളപ്പോഴാണ് തൃക്കൊടിത്താനത്തിന്‍റെ ചുമതലകൂടി ഇദ്ദേഹത്തിനു നല്‍കിയിരിക്കുന്നത്. കാലവര്‍ഷക്കെടുതിയില്‍ തൃക്കൊടിത്താനം വില്ലേജ് പരിധിയില്‍ ഏറെനാശം സംഭവിച്ചിട്ടുണ്ട്. തൃക്കൊടിത്താനത്ത് വില്ലേജ് ഓഫീസറില്ലാതായിട്ട് ഒന്നര മാസക്കാലമായി.

വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി വിദ്യാര്‍ഥികള്‍ വില്ലേജ് ഓഫീസില്‍ കയറിയിറങ്ങി നിരാശരായി മടങ്ങുകയാണ്. തൃക്കൊടിത്താനം വില്ലേജ് ഓഫീസില്‍ അടിയന്തരമായി വില്ലേജ് ഓഫീസറെ നിയമിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തൃക്കൊടിത്താനം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വില്ലേജ് ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തി. കുടിവെള്ളം, ശുചിമുറി ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഓഫീസില്‍നിന്ന് പ്രകടനമായെത്തിയാണ് ധര്‍ണ നടത്തിയത്.

മണ്ഡലം പ്രസിഡന്‍റ് മോട്ടി മുല്ലശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ധര്‍ണ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് കെ.എ. ജോസഫ് ഉദ്ഘാടനം ചെയ്തു. ബാബു രാജേന്ദ്രന്‍, എ.ജി. സനല്‍ കുമാര്‍, ദേവകുമാര്‍, ബാബു വര്‍ഗീസ്, പി. സുരേഷ്, സനല്‍ മാടപ്പാട്, മനുകുമാര്‍, പി.ജെ. ആന്‍റണി, പി.എസ്. കണ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.