എരുമേലി: ശക്തമായ കാറ്റിൽ വീടിന്‍റെ മേൽക്കൂര പറന്ന് സമീപത്തെ വീടിന്‍റെ മുകളിൽ വീണു. എരുമേലി പഞ്ചായത്തിലെ തുമരംപാറ വാർഡിലാണ് സംഭവം. ഇടമുളപ്പറമ്പിൽ സോമന്‍റെ വീടിന്‍റെ മുകളിലാണ് സർക്കാർ പദ്ധതിയിൽ അനുവദിച്ച തൊട്ടടുത്തുള്ള വീടിന്‍റെ മേൽക്കൂര കാറ്റിൽ പറന്നെത്തിയത്.

ഇവിടെ രണ്ടു കുടുംബങ്ങൾക്ക് അനുവദിച്ച സ്ഥലവും വീടും ഗുണഭോക്താക്കൾ വർഷങ്ങളായി ഏറ്റെടുത്തിട്ടില്ല. ഈ രണ്ടു വീടും താമസക്കാരില്ലാതെ ഉപേക്ഷിച്ച നിലയിലാണ്. ആർക്കാണ് ഈ വീടുകൾ അനുവദിച്ചതെന്ന് അറിയില്ലെന്ന് നാട്ടുകാർ പറയുന്നു. സർക്കാർ പദ്ധതിയിൽ അപേക്ഷകൾ നൽകിയിട്ടും സ്ഥലവും വീടും കിട്ടാതെ ഒട്ടേറെപ്പേരാണ് ദുരിതത്തിൽ കഴിയുന്നത്.

അപ്പോഴാണ് ആനുകൂല്യങ്ങൾ കിട്ടിയവർ കൈപ്പറ്റാതെ ഉപേക്ഷിച്ചിരിക്കുന്നത്. ഇതിൽ ഏറെ ദുരൂഹതകൾ നാട്ടുകാർ സംശയിക്കുന്നുണ്ട്. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തി അർഹതയുള്ള ഗുണഭോക്താക്കൾക്ക് സ്ഥലവും വീടുകളും പഞ്ചായത്ത്‌ അധികൃതർ കൈമാറണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.