എരുമേലി: മേഖലയിൽ ഡെങ്കിപ്പനി ഉൾപ്പെടെ മഴക്കാല രോഗങ്ങൾ തടയുന്നതിന് തോട്ടങ്ങളിൽ കൊതുക് നശീകരണം നടത്തണമെന്ന് തോട്ടം ഉടമകളുടെ യോഗത്തിൽ ആരോഗ്യ വകുപ്പ് നിർദേശം നൽകി. ഇന്നലെ രാവിലെ 11ന് എരുമേലി സർക്കാർ ആശുപത്രിയിലാണ് യോഗം ചേർന്നത്.

50 സെന്‍റും അതിന് മുകളിലും വൻകിട കൃഷി നടത്തുന്ന റബർ, കൈത, കമുക് കർഷകരുടെ യോഗമാണ് വിളിച്ചു ചേർത്തിരുന്നത്. ടാപ്പിംഗ് കഴിഞ്ഞശേഷം ചിരട്ടകൾ കമഴ്ത്തി വയ്ക്കണമെന്നും തോട്ടങ്ങളിലെ കാടുകൾ വെട്ടിമാറ്റണമെന്നും യോഗത്തിൽ ഉദ്യോഗസ്ഥർ നിർദേശിച്ചു.

കൊതുക് വളരുന്ന സാഹചര്യം തോട്ടങ്ങളിൽ കണ്ടാൽ നിയമ നടപടി സ്വീകരിക്കുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. ഹെൽത്ത് സൂപ്പർവൈസർ ശ്രീകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ നിഷ എന്നിവർ ബോധവത്കരണ ക്ലാസ് നടത്തി. കൈതക്കൃഷിയിൽ ഉപയോഗിക്കുന്ന ലാർവിസൈഡിനെക്കുറിച്ച് കൃഷി ഓഫീസർ അനില ക്ലാസെടുത്തു. ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജിതിൻ, സജിത്ത്, അനു, സുബി എന്നിവർ പ്രസംഗിച്ചു.