കുറവിലങ്ങാട്: കാലവർഷം കനക്കുന്നതിനൊപ്പം എംസി റോഡിലടക്കം അപകടങ്ങളും പെരുകുന്നു. കഴിഞ്ഞ ദിവസം മാത്രം മൂന്ന് അപകടങ്ങളാണ് കിലോമീറ്ററുകൾക്കുള്ളിലുണ്ടായത്. എംസി റോഡിൽ കുര്യനാട് റോഡ് മുറിച്ചുകടക്കവേ മിനിലോറിയിടിച്ച് കെഎസ്ആർടിസി റിട്ട. ഇൻസ്‌പെക്ടർ മരിച്ചതടക്കമുള്ള അപകടങ്ങളാണ് മണിക്കൂറുകൾക്കുള്ളിൽ നടന്നത്. ഒരാളുടെ മരണത്തിന് ഇടയാക്കിയ അപകടസ്ഥലത്തുനിന്ന് ഒരുകിലോമീറ്ററിനുള്ളിൽ കാർ നിയന്ത്രണംവിട്ട് കലുങ്കിലിടിച്ച് യാത്രക്കാരന് പരിക്കേറ്റു. എംസി റോഡിൽ പള്ളിക്കവലയ്ക്കടുത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടായി. ഇതിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്.

ശക്തമായ മഴമൂലം വാഹനങ്ങൾക്ക് നിയന്ത്രണം നഷ്ടപ്പെടുന്നതിനൊപ്പം അമിതവേഗവും വില്ലനാകുന്നുണ്ട്. പെട്ടെന്ന് ബ്രേക്കിടുമ്പോൾ നനഞ്ഞ റോഡിൽ വാഹനം തെന്നിമാറുന്നതും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ലൈറ്റ് ഡിം ചെയ്യാതെ വാഹനങ്ങളെത്തുന്നതും ഇരുചക്രവാഹനങ്ങളിൽ മൂന്നുപേർ യാത്രനടത്തുന്നതുമൊക്കെ സാധാരണ കാഴ്ചകളാണ്.

മോട്ടോർ വാഹനവകുപ്പും പോലീസും ഉണർന്ന് പ്രവർത്തിച്ചാൽ ഒരളവുവരെ നിയമലംഘനങ്ങൾ നിയന്ത്രിക്കാനാകും.