അയ്മനം: കനത്ത മഴ തുടരുന്നതിനാൽ ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം. കർഷകർക്ക് ദുരിതം വിതച്ച് പാടശേഖരങ്ങളിൽ മടവീഴ്ചയും. അയ്മനം ഗ്രാമപഞ്ചായത്തിലെ പരിപ്പ്, മങ്ങാട്ടുകുഴി പുത്തങ്കരി തുമ്പേക്കണ്ടം പാടശേഖരത്തിൽ ഇന്നലെ മട വീണു.

250ൽപരം ഏക്കറുള്ള പാടശേഖരത്തിൽ വിരിപ്പുകൃഷിക്ക് തയാറെടുപ്പു നടക്കുന്നതിനിടെയാണ് മടവീഴ്ച. കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തമായതാണ് മടവീഴ്ചയ്ക്ക് ഇടയാക്കിയത്. മോട്ടോർപുരയ്ക്ക് കേടുപാടുകൾ സംഭവിച്ചു.

ഇനി കൃഷിയിറക്കാൻ കർഷകർ വലിയ പാടുപെടേണ്ടിവരും. ഒരുക്കിയ നിലം പൂർണമായി വെള്ളം കയറി നശിച്ചു. ഇനി മട ഉറപ്പിച്ച ശേഷം പാടത്തെ വെള്ളം പമ്പു ചെയ്ത് പുറത്തു കളഞ്ഞാലേ കൃഷിയിറക്കാൻ സാധിക്കൂ.