പാമ്പാടി: ദേശീയപാത 183 ല്‍ അപകടങ്ങള്‍ പതിവാകുന്നു. പഞ്ചായത്തിനു മുന്‍വശത്തും ആലാംപള്ളി ഗവണ്‍മെന്‍റ് ഹൈസ്‌കൂള്‍ ജംഗ്ഷനിലും സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രദേശത്ത് സീബ്രാലൈന്‍ വരച്ചിട്ടുണ്ടെങ്കിലും അമിത വേഗത്തിലെത്തുന്ന വാഹനങ്ങള്‍ അപകടം സൃഷ്ടിക്കുന്ന സാഹചര്യമാണ്.

ഒരു മാസം മുന്‍പ് പഞ്ചായത്ത് ഓഫീസിനു മുന്നിലെ സീബ്രാലൈന്‍ മുറിച്ചുകടക്കുന്നതിനിടെ പാമ്പാടി സ്വദേശിനി അപകടത്തില്‍പ്പെട്ട് മരിച്ചിരുന്നു.

ഇരുസ്ഥലങ്ങളിലും ഡിവൈഡര്‍ അടക്കമുള്ള സുരക്ഷാ മാർഗങ്ങള്‍ സ്ഥാപിച്ച് അപകടം ഒഴിവാക്കണമെന്നാണ് ആവശ്യം. എംജിഎം സ്‌കൂൾ ജംഗ്ഷനിൽ ഒരു മാസത്തിനിടെ നിരവധി അപകടങ്ങളാണുണ്ടായത്.