തലയോലപ്പറമ്പ്: വൈദ്യുതിമുടക്കം മൂലം125 ഏക്കറിലെ കൃഷി നാശത്തിന്‍റെ വക്കിൽ. വടയാർ പൊന്നുരുക്കുംപാറ പാടശേഖരത്തിലെ വർഷകൃഷിയാണ് വെള്ളത്തിൽ മുങ്ങിയത്. വിത കഴിഞ്ഞ് പത്തു ദിവസം കഴിഞ്ഞ പ്പോൾ മഴ ശക്തമായി. പാടശേഖരത്തിൽ വെള്ളം നിറഞ്ഞതോടെ കിളിർത്ത നെൽവിത്തുകൾ ചീഞ്ഞ് നശിക്കുന്ന സ്ഥിതിയിലാണ്.

വൈദ്യുതിമുടക്കം പതിവായതോടെ പമ്പിംഗ് നടക്കുന്നില്ല. 27വർഷമായി മുടങ്ങിക്കിടന്ന വർഷകൃഷി ഇക്കുറിയാണ് പുനരാരംഭിച്ചത്. 80 കർഷകരാണ് കൃഷിയിറക്കിയത്. വൈദ്യുതിവിതരണം കാര്യക്ഷമമാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.