ഹോം വോട്ടിംഗ് 15 മുതല്‍ 21 വരെ, ജില്ലയില്‍ 18,497 ഹോം വോട്ടര്‍മാര്‍
Friday, April 12, 2024 1:30 AM IST
തൃശൂർ: ഹോം വോട്ടിംഗ് ആവശ്യപ്പെട്ട വോട്ടര്‍മാര്‍ക്കു 15 മുതല്‍ 21 വരെ വോട്ടുചെയ്യാന്‍ സംവിധാനം ഒരുക്കുമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

ആബ്‌സന്‍റീ വോട്ടര്‍മാര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ഭിന്നശേഷിക്കാര്‍, 85 കഴിഞ്ഞ വയോജനങ്ങള്‍ എന്നിവര്‍ക്കാണ് വീടുകളില്‍ വോട്ടുചെയ്യാന്‍ സൗകര്യമൊരുക്കുന്നത്. ജില്ലയില്‍ 18,497 വോട്ടര്‍മാരാണ് ഈ വിഭാഗത്തിലുള്ളത്. 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ള 5,989 പേരും 85 വയസിനു മുകളിലുള്ള 12,508 പേരുമാണു ഹോം വോട്ടിംഗിനായി അപേക്ഷിച്ചത്. ഇവരുടെ വീടുകള്‍ സന്ദര്‍ശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച പ്രകാരം പോലീസ് സെക്യൂരിറ്റി, വീഡിയോഗ്രാഫര്‍, മൈക്രോ ഒബ്‌സര്‍വര്‍ സംവിധാനത്തോടെ പോളിംഗ് ഉദ്യോഗസ്ഥര്‍ വോട്ടിംഗ് കമ്പാര്‍ട്ട്‌മെന്‍റ് തയാറാക്കി രഹസ്യസ്വഭാവത്തോടെയാണു വോട്ടുചെയ്യാന്‍ അവസരം ഒരുക്കുക.

വോട്ടര്‍മാരുടെ വസതി സന്ദര്‍ശിക്കുന്ന സമയവും തീയതിയും മുന്‍കൂട്ടി വരണാധികാരിയുടെ നിര്‍ദേശപ്രകാരം സഹവരണാധികാരികള്‍ വോട്ടര്‍മാരെയും സ്ഥാനാര്‍ഥികളെയും മുഖ്യ തെരഞ്ഞെടുപ്പ് ഏജന്‍റുമാരെയും അറിയിക്കും. ഇതിനായി ജില്ലയില്‍ 130 സംഘത്തെയാണു വിന്യസിക്കുന്നത്. ഓരോ സംഘവും പരമാവധി 25 വീടുകള്‍ സന്ദര്‍ശിച്ചു വോട്ട് രേഖപ്പെടുത്താന്‍ സംവിധാനമൊരുക്കും.