അന്തര്‍ധാരയില്ലെന്ന് എല്‍ഡിഎഫ്, ബിജെപി; ഡീല്‍ ഉണ്ടെന്നു കോൺഗ്രസ്
Friday, April 12, 2024 1:30 AM IST
സ്വന്തം ലേഖകൻ

തൃശൂര്‍: ബിജെപി സ്ഥാനാര്‍ഥിയെ ജയിപ്പിക്കാന്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ ഡീല്‍ നടത്തിയിട്ടുണ്ടെന്നു ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂര്‍. തങ്ങള്‍ എങ്ങനെ യോജിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ കെ.വി. അബ്ദുള്‍ഖാദര്‍. തെളിവുകിട്ടാതെ ഒരു പ്രതിയെയും അറസ്റ്റു ചെയ്യാനാകില്ലെന്നു ബിജെപി ജില്ലാ പ്രസിഡന്‍റ് കെ.കെ. അനീഷ്‌കുമാര്‍. പ്രസ്‌ക്ലബ്ബില്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ പോരിന്‍റെ പൂരം പരിപാടിയിലാണ് മൂന്നു നേതാക്കളുടെയും വാക്‌പോര്.

കേന്ദ്രസര്‍ക്കാരിനു നേതൃത്വം നല്‍കുന്ന ബിജെപിയെ ആക്രമിക്കാന്‍ ഇടതുമുന്നണിയും യുഡിഎഫും ഒന്നിച്ചെങ്കിലും സംസ്ഥാന സര്‍ക്കാരിന്‍റെ കാര്യം വന്നതോടെ മൂന്നുകൂട്ടരും ഭിന്നതയിലായി. ഇലക്ടറല്‍ ബോണ്ടില്‍ അഴിമതിയെന്നു ബിജെപിയെ വിമര്‍ശിച്ചപ്പോള്‍ നിയമാനുസൃതനടപടിയെന്നായി ബിജെപി പ്രസിഡന്‍റ്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്, മണിപ്പുര്‍ തുടങ്ങി ദേശീയവും പ്രാദേശികവുമായ വിഷയങ്ങളില്‍ ചൂടേറിയ വാദങ്ങളുയര്‍ന്നു.

കേന്ദ്ര സര്‍ക്കാരിന്‍റെ ഭരണപരാജയങ്ങളെയും നയങ്ങളെയും സംഘപരിവാര്‍ രാഷ്ട്രീയത്തെയും യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കള്‍ വിമര്‍ശിച്ചു. മോദി സര്‍ക്കാര്‍ നടപ്പാക്കിയ വികസനത്തെക്കുറിച്ച് ബിജെപി ജില്ലാ പ്രസിഡന്‍റ് വിവരിച്ചപ്പോള്‍, അതെല്ലാം അവകാശവാദങ്ങള്‍ മാത്രമെന്നായിരുന്നു സിപിഎം, കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ബിജെപി - കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ചപ്പോള്‍ കൃത്യമായ നടപടികളാണ് സംസ്ഥാനമെടുത്തതെന്നു സിപിഎം നേതാവ്.