കണികാണാൻ ശ്രീകൃഷ്ണവിഗ്രഹങ്ങൾ ഒരുങ്ങി
Friday, April 12, 2024 1:30 AM IST
വടക്കാഞ്ചേരി: വിഷുവിനു കണികാണാനുള്ള ശ്രീകൃഷ്ണ‌ വിഗ്രഹങ്ങളെത്തി. നാലരയടി ഉയരമുള്ള വിഗ്രഹങ്ങൾ മുതൽ ചെറുവിഗ്രഹങ്ങൾവരെയാണ് എത്തിയിട്ടുള്ളത്.

ജില്ലയിലെ കോതര കൃഷ്‌ണഗ്രാമത്തിലാണ് വിഗ്രഹങ്ങൾ ഏറെയും നിർമിക്കുന്നത്. നാലടിയോളം ഉയരമുള്ള വിഗ്രഹത്തിനു 850 രൂപയാണ് ഏകദേശവില. ഒരടി, ഒന്നരയടി, രണ്ടടി വലിപ്പത്തിലുള്ള വിഗ്രഹങ്ങളും ധാരാളം കടകളിൽ എത്തിയിട്ടുണ്ട്. കൂടാതെ, കൃഷ്ണനും രാധയും ചേർന്നുള്ള മൂന്നരയടി ഉയരമുള്ള വിഗ്രഹത്തിന് 950 രൂപ വില വരും. ഒരടി വലുപ്പമുള്ള ചെറിയ വിഗ്രഹത്തിന് 140 രൂപ , ഒന്നരയടി ഉയരമുള്ള വിഗ്രഹത്തിന് 230 രൂപയുമാണ് വില. കൃഷ്ണന്‍റെ ഫൈബറിൽ നിർമിച്ച മൂന്നരയടി ഉയരമുള്ള വിഗ്രഹത്തിന് 4500 രൂപയാണ് വില. കൃഷ്‌ണവിഗ്രഹത്തോടൊപ്പം കടകളിൽ ചൈനീസ് കൊന്നപ്പൂക്കളും ഉരുളിയിൽ ഇടാനുള്ള താമരപ്പൂക്കളുമൊക്കെ എത്തിയിട്ടുണ്ട്. തുണിയിൽ നിർമിച്ച കൊന്നപ്പൂവിന് ഒരെണ്ണത്തിന് 30 രൂപയാണ് വില. എന്നാൽ മുൻകാലങ്ങളെ അപേക്ഷിച്ച് ഇത്തവണ കച്ചവടം കൂടുതലാണെന്നാണു വ്യാപാരികൾ പറയുന്നത്.