കിഫ്ബിയിലൂടെ കേരളത്തിൽ നടന്നത് വികസന വിപ്ലവമെന്നു പിണറായി
Saturday, April 13, 2024 1:15 AM IST
കൊടുങ്ങല്ലൂർ: കിഫ്ബിയിലൂടെ കേരളത്തിൽ നടന്നത് വികസന വിപ്ലവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൽഡിഎഫ് കയ്പ്പമംഗലം മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി എറിയാട് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിന് സംഘപരിവാർ മനസാണെന്നും കേരളത്തിൽ നിന്നുള്ള 18 അംഗ യുഡിഎഫ് എംപിമാർ ബിജെപി അനുകൂല നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജെപി നടത്തുന്ന സംഘപരിവാർ അജൻഡകളുടെ ഭാഗമായി എൻഐ എ, യുഎപിഎ ഉൾപ്പടെയുള്ള കരിനിയമങ്ങൾ ശക്തമാക്കാൻ നോക്കിയപ്പോൾ പാർലമെന്‍റിൽ എതിർക്കാൻ 18 അംഗ സംഘം തയ്യാറായില്ല. കോൺഗ്രസിന്‍റേത് കേരള വിരുദ്ധ നിലപാടാണ്. നികുതിവിഹിതം ഉൾപ്പടെ അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകാതെ കേന്ദ്ര സർക്കാർ കേരളത്തെ പ്രതിസന്ധിയിലാക്കിയപ്പോഴും ഒന്നും മിണ്ടാതെ ആ അവഗണനയ്ക്ക് കൂട്ടുനിൽക്കുകയാണ് 18 അംഗ സംഘം ചെയ്തത്. നാട് പ്രകൃതി ദുരന്തങ്ങൾ നേരിട്ടപ്പോഴും സംസ്ഥാനത്തിനുവേണ്ടി സംസാരിക്കാൻ തയ്യാറായില്ല.

രാജ്യത്തിന്‍റെ മതേതരത്വം വലിയതോതിൽ അപകടത്തിലാണ്. ഫെഡറൽ സംവിധാനങ്ങൾ അട്ടിമറിക്കപ്പെടുന്നു.

പൗരത്വ നിയമത്തിനെതിരെ അർത്ഥശങ്കയില്ലാത്ത നിലപാടായിരുന്നു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് കണ്ടിട്ടല്ല പൗരത്വ നിയമഭേദഗതിയെ ഇടതുപക്ഷം എതിർത്തത്. ഭരണഘടന സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. ഇതിനെതിരെ രാജ്യത്ത് ആദ്യമായി കേരള നിയമസഭ പ്രമേയം പാസാക്കി. ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അനുകൂലമായ തരംഗമാണുള്ളതെന്നും പിണറായി വിജയൻ പറഞ്ഞു.

ഇ.ടി. ടൈസൺ എംഎൽഎ അധ്യക്ഷനായി. സിപിഐ ദേശീയ എക്സിക്യൂട്ടിവ് അംഗം കെ. പ്രകാശ് ബാബു, മന്ത്രി പി. രാജീവ്, സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, എൽഡിഎഫ് നേതാക്കളായ യു.പി. ജോസഫ്, കെ. കെ. അഷറഫ് സ്ഥാനാർഥി പ്രഫ. സി. രവിന്ദ്രനാഥ്, പി.കെ. ചന്ദ്രശേഖരൻ, പി.എം. അഹമ്മദ്, കെ.ആർ. ജൈത്രൻ, മുഹമ്മദ് ചാമക്കാല, വേണു വെണ്ണ റ,കേ.ജെ. തോമാസ്, അഡ്വ. അരുൺ മേനോൻ, കെ.ബി. ഹൈദ്രോസ് എന്നിവർ സംസാരിച്ചു.