ഡോ. സീമയെ പിരിച്ചുവിട്ട് നരഹത്യക്കു കേസെടുക്കണം: ഭാരതീയ പട്ടിക ജനസമാജം
Sunday, April 14, 2024 6:46 AM IST
കൊടുങ്ങല്ലൂർ: ഗവ. താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കു വിധേയയായ ചെന്ത്രാപ്പിന്നി കുട്ടോത്ത്‌പാടം അഷിമോന്‍റെ ഭാര്യ കാർത്തിക(28) മരണപ്പെട്ടത് സിസേറിയൻ നടത്തിയ ഗൈനക്കോളജിസ്റ്റ് ഡോ. സീമയുടെ അനാസ്ഥകൊണ്ടാണെന്നും മനുഷ്യജീവനു വില കൽപ്പിക്കാത്ത ഡോക്ടറെ സർവീസിൽനിന്നു പിരിച്ചുവിട്ട് നരഹത്യക്കു കേസെടുക്കണമെന്നും ഭാരതീയ പട്ടിക ജനസമാജം തൃശൂർ ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.

പ്രസവശസ്ത്രക്രിയയ്ക്കുശേഷം നാലാംനാൾ മുതൽ വയർ വീർത്തുവരികയും രോഗി അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 9 - 10 ദിവസം നില കൂടുതൽ ഗുരുതരമായതിനാൽ ബന്ധുക്കൾ നിർബന്ധിച്ച് തൊട്ടടുത്ത പ്രൈവറ്റ് ലാബിൽ സിടി സ്കാൻ നടത്തുകയും വയറ്റിനുള്ളിൽ മാംസപിണ്ഡം ഉള്ളതായും ശരീരം മുഴുവൻ പഴുപ്പ് ബാധിച്ചതായും കണ്ടെത്തി.

ഉടനെ തൃശൂർ മെഡിക്കൽ കോളജിൽ എത്തിക്കുകയും ഐസിയുവിൽ പ്രവേശിപ്പിക്കുകയും അടിയന്തിര ശസ്ത്രക്രിയക്കു വിധേയയാക്കിയെങ്കിലും നില മെച്ചപ്പെടാത്തതിനാൽ രണ്ടാമതും ശസ്ത്രക്രിയ നടത്തുകയും രോഗിയുടെ അവസ്ഥ കൂടുതൽ ഗുരുതരമായി കാർത്തിക മരണപ്പെടുകയും ചെയ്തു.
പ്രസവശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കുണ്ടായണ്ടായ ഗുരുതരവീഴ്ച്ചയാണു കാർത്തികയുടെ മരണത്തിനിടയാക്കിയതെന്നും കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ദേശീയ മനുഷ്യാവകാശ കമ്മീഷൻ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, പട്ടികജാതി പട്ടിക വർഗ കമ്മീഷൻ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവർക്കു കാർത്തികയുടെ ഭർത്താവ് അഷിമോൻ പരാതി നൽകിയിട്ടുണ്ട്.

പത്രസമ്മേളനത്തിൽ സംസ്ഥാന നേതാക്കളായ പി.കെ. ബാബു, പി.കെ. അജിത്‌കുമാർ, ജില്ലാ പ്രസിഡന്‍റ് കെ.എസ്. അനിൽ കുമാർ, ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണൻ കാതിക്കോട്, കാർത്തികയുടെ ഭർത്താവ് അഷിമോൻ, സാവിത്രി ചന്ദ്രൻ, രശ്മി സുമേഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.