മൂന്നു ബസുകൾ കൂട്ടിയിടിച്ചു; 29 പേർക്കു പരിക്ക്
Sunday, April 14, 2024 6:46 AM IST
കൊരട്ടി: ദേശീയപാത കൊരട്ടി ജെടിഎസ് ജംഗ്ഷനും പെരുമ്പിക്കുമിടയിൽ മൂന്നു ബസുകൾ ഒന്നിനുപിറകിൽ ഒന്നായി കൂട്ടിയിടിച്ചു; മൂന്നു ബസുകളിൽനിന്നായി 29 യാത്രക്കാർക്കു പരിക്കേറ്റു. മിനിയാന്ന് അർധരാത്രി പന്ത്രണ്ടിനായിരുന്നു അപകടം. ആരുടെയും പരിക്കു ഗുരുതരമല്ല. പരിക്കേറ്റവരെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

ചിലരെ ഇന്നലെ പ്രാഥമികശുശ്രൂഷകൾക്കുശേഷം വിട്ടയച്ചു. തൃശൂർ ഭാഗത്തേക്കു പോകുകയായിരുന്നു മൂന്നു ബസുകളും. ഒരു കെഎസ്ആർടിസി ബസും രണ്ടു ടൂറിസ്റ്റ് ബസുകളുമാണ് അപകടത്തിൽപ്പെട്ടത്. മുന്നിൽ സഞ്ചരിച്ചിരുന്ന വാഹനം പൊടുന്നനെ ബ്രേക്ക് പിടിച്ചതിനെതുടർന്ന് ബസുകൾ ഒന്നിനുപിറകെ ഒന്നെന്ന നിലയിൽ കൂട്ടിയിടക്കുകയായിരുന്നു. മൂന്നു ബസുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പിറവത്തു നിന്ന് അട്ടപ്പാടിയിലേക്കു പോകുകയായിരുന്നു ടൂറിസ്റ്റ് ബസുകൾ.

സംഭവമറിഞ്ഞ് കൊരട്ടി പോലീസും ഹൈവേ പോലീസും നൈറ്റ് ഹൻഡർ വിഭാഗവും ഓടിക്കൂടിയ നാട്ടുകാരും ചേർന്നാണു രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയത്. വിവിധയിടങ്ങളിൽ നിന്നു പാഞ്ഞെത്തിയ ആംബുലൻസുകളിലും സ്വകാര്യ വാഹനങ്ങളിലുമായാണു പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

മണിക്കൂറുകൾക്കുശേഷമാണ് അപകടത്തെ തുടർന്നു രൂപപ്പെട്ട ഗതാഗത സ്തംഭനം ഒഴിവാക്കാനായത്. അമിതവേഗവും അശ്രദ്ധയുമായിരിക്കാം അപകടങ്ങൾക്കു കാരണമെങ്കിലും ജെടിഎസ് മുതൽ പൊങ്ങം വരെയുള്ള റോഡ് നിർമിതിയിലെ അപാകതകളും ആശങ്ക ഉയർത്തുന്നുണ്ട്.