തീപിടിത്തം; ആശങ്ക, നാശം
Tuesday, April 16, 2024 1:36 AM IST
പാലിയേക്കര: ദേശീയപാതയോരത്തെ പാടത്ത് തീപിടിച്ചു. പഴയ ഹൈവേയ്ക്കും സര്‍വീസ് റോഡിനും ഇടയിലുള്ള പാടത്താണ് തീ പടര്‍ന്നത്. ഇവിടെ വര്‍ഷങ്ങളായി ഉപേക്ഷിച്ചുകിടന്ന വാഹനം പൂര്‍ണമായും കത്തിനശിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. വര്‍ക്ക്‌ഷോപ്പുകളും വ്യാപാരസ്ഥാപനങ്ങളും ഏറെയുള്ള ഭാഗത്ത് തീ പടര്‍ന്നത് ആശങ്കപരത്തി. കൂടുതല്‍ ഭാഗത്തേക്ക് തീ പടരാതിരിക്കാന്‍ നാട്ടുകാര്‍ ശ്രമം നടത്തി. തൃശൂരില്‍നിന്ന് ഫയര്‍ഫോഴ്‌സ് എത്തി ഒരുമണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. പുതുക്കാട് പോലീസും സ്ഥലത്തെത്തി.

എരുമപ്പെട്ടി: എരുമപ്പെട്ടി പാഴിയോട്ടുമുറിയിൽ വ്യാപാരസ്ഥാപനത്തിൽ തീപിടിത്തം. പാഴിയോട്ടുമുറി സെന്‍ററിലുള്ള പന്തളത്ത് സൂപ്പർമാർക്കറ്റിലാണ് അഗ്നിബാധയുണ്ടായത്. ഇന്നലെ പുലർച്ചെ ആറുമണിയോടെ നാട്ടുകാർ വ്യാപാരസ്ഥാപനത്തിൽനിന്ന് പുകയുയരുന്നത് കണ്ടപ്പോഴാണ് തീപിടുത്തം ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ സ്ഥാപനം തുറന്ന് തീകെടുത്തി. അകത്തുണ്ടായിരുന്ന ഫ്രീസർ, റഫ്രിജറേറ്റർ, സിസിടിവി മോണിറ്റർ, ഇലക്ട്രോണിക്ക് തൂക്ക് മെഷീൻ, ഫാനുകൾ ഉൾപ്പടെയുള്ള ഉപകരണങ്ങള്‌ കത്തിനശിച്ചു. കടയിലെ മറ്റുവസ്തുക്കളും കത്തിനശിച്ചും കരിപിടിച്ചും ഉപയോഗശൂന്യമായി. ഏകദേശം എട്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാകുന്നു. ഫ്രീസറിലുണ്ടായ വൈദ്യുതി തകരാറാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.