വെറുപ്പിന്‍റെ പ്രത്യയശാസ്ത്രം ആരും അംഗീകരിക്കില്ലെന്നു പിണറായി
Tuesday, April 16, 2024 1:36 AM IST
ഇരിങ്ങാലക്കുട: സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ഡിഎഫ് തരംഗമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ്. സുനില്‍കുമാറിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങള്‍ക്കും ഒരു അവസരം തരണമെന്നാണ് നരേന്ദ്ര മോദി കേരളത്തില്‍ വന്ന് അഭ്യര്‍ഥിച്ചിരിക്കുന്നത്. സാധാരണ ബിജെപി പ്രവര്‍ത്തകന്‍തൊട്ട് മോദി വരെ ആര്‍ക്കും മോഹമാകാം. എന്നാല്‍, ഒരു സീറ്റില്‍പോലും ബിജെപി രണ്ടാംസ്ഥാനത്തുവരെ എത്താന്‍ പോകുന്നില്ല. നവോത്ഥാനമൂല്യങ്ങള്‍ സ്വാംശീകരിച്ച നാട്ടില്‍ വെറുപ്പിന്‍റെ പ്രത്യയശാസ്ത്രം ആരും അംഗീകരിക്കില്ല. ഒരു ഘട്ടത്തില്‍ ഭ്രാന്താലയമെന്നു സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിക്കുകയും പിന്നീട് മനുഷ്യാലയമായി മാറുകയും ചെയ്ത നാട് ഇന്നു രാജ്യത്തെ ഏതു സംസ്ഥാനത്തിനും മാതൃകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നവകേരളം എന്ന ആശയത്തെ തകര്‍ക്കാനാണ് കഴിഞ്ഞ ഏഴുവര്‍ഷങ്ങളായി ബിജെപി സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ലൈഫ് ഭവനപദ്ധതിക്കു കൃത്യമായി പണം നല്‍കാന്‍ കേന്ദ്രം തയാറാകുന്നില്ല. വീടുകള്‍ക്കു മുന്നില്‍ ലോഗോ വയ്ക്കണമെന്ന നിബന്ധന അംഗീകരിക്കാന്‍ കഴിയില്ല. വീട്ടുടമയുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യാന്‍ സമ്മതിക്കില്ലെന്നും ഒരു ബോര്‍ഡും അനുവദിക്കില്ലെന്നും ഈ വിലക്ക് ആദ്യം മാറ്റാനാണ് ആവാസ് പദ്ധതിയില്‍ വീടുകള്‍ നല്കുമെന്നു പ്രസംഗിക്കുന്ന മോദി ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആസിയാന്‍ കരാറിന്‍റെ അനന്തരഫലമായി റബറിന്‍റെ വിലയിടിഞ്ഞു. കൊള്ളലാഭം ഉണ്ടാക്കിയ ടയര്‍കമ്പനികള്‍ 1800 കോടി രൂപ പിഴ അടയ്ക്കണമെന്ന ഉത്തരവിന് എതിരെ ടയര്‍ കമ്പനി ഉടമകള്‍ സ്റ്റേ സമ്പാദിച്ചപ്പോള്‍, സ്റ്റേ ഒഴിവാക്കാന്‍ ബിജെപി സര്‍ക്കാരോ ഇതിനെതിരെ ശബ്ദിക്കാന്‍ എംആര്‍എഫിനെ പിണക്കാന്‍ ഭയമുള്ള കോണ്‍ഗ്രസോ തയാറായില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഡോ ആര്‍. ബിന്ദു അധ്യക്ഷത വഹിച്ചു. സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം അഡ്വ. കെ. പ്രകാശ് ബാബു മുഖ്യപ്രഭാഷ ണം നടത്തി.