""എന്നാലിനിയൊരു കഥയുര ചെയ്യാം''
Thursday, December 1, 2022 12:45 AM IST
ഒറ്റപ്പാലം: വേദികളിൽ വിവാദങ്ങളുടെ കത്തിവേഷം. കലോത്സവത്തിന്‍റെ മൂന്നാം നാളിലും ഒഴിയാബാധ പോലെ വിവാദങ്ങൾ കൊഴുക്കുകയാണ്. ഇന്നലേയും വിധികർത്താക്കളെ ചൊല്ലിയുള്ള തർക്കങ്ങളും പരാതികളും വീണ്ടും ഉയർന്നു. നൃത്തവേദിയിൽ ഇത് ചോദ്യം ചെയ്ത രക്ഷിതാക്കളെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കം ചെയ്തതിന്ന് പിന്നാലെയാണ് ഇന്നലേയും വിധികർത്താക്കളെ ചൊല്ലിയുള്ള പരാതികൾ കൊണ്ട് കലോത്സവ നഗരിയിൽ വിവാദം കത്തിപ്പടർന്നത്.
കഴിഞ്ഞ ദിവസം നടന്ന ഓട്ടൻതുള്ളൽ വേദിയിലും പരാതി പ്രവാഹമായിരുന്നു. വേദി 10 ഗൗളയിൽ നടന്ന മൽസരം അപശ്രുതികൾ പടർന്നാണ് അവസാനിച്ചത്. കുഞ്ചന്‍റെ തട്ടകത്തിൽ നടക്കുന്ന കലാ മാമാങ്കത്തിൽ തുള്ളലിനെ വേണ്ടത്ര സംവിധാനങ്ങളില്ലാത്ത ഇടുങ്ങിയ വേദിയിലേയ്ക്ക് ഒതുക്കിയതിനെതിരെയാണ് ചോദ്യം ചെയ്ത് ചിലർ രംഗത്തെത്തിയത്. ശബ്ദ സംവിധാനത്തിന്‍റെ പാളിച്ചയിൽ മോണിറ്റർ പോലും കൂട്ടി വയ്ക്കേണ്ടി വന്നതായി മത്സരാർഥികൾ പറയുന്നു. തുള്ളൽ പരിപാടികൾക്ക് അരങ്ങിൽ കൂടെ പ്രവർത്തിക്കുന്ന സഹപ്രവർത്തകരും ശിഷ്യരും വിദ്യാർഥികളെ മൽസരിപ്പിച്ചിടത്ത് ജഡ്ജസായി എത്തിയെന്നും പരാതിയുണ്ട്. ഇവർക്ക് മുൻതൂക്കം നൽകുന്ന രീതിയിൽ വിധി നിർണയം നടത്തി എന്നാണ് പരാതി ഉയർന്നത്.
കോവിഡിനു മുന്പുനടന്ന കലോത്സവത്തിലും ഇതേ ആക്ഷേപം നേരിട്ട വിധികർത്താക്കളെ ഇത്തവണയും നിയോഗിച്ചതായും പരാതിയുണ്ട്. കലാമണ്ഡത്തിലെ തുള്ളൽ വിഭാഗത്തിലുള്ള ഒരു ലോബി തന്നെ ഇതിനു പിന്നിൽ ഇടപെട്ടു എന്നാണ് ആക്ഷേപം. മത്സരാർഥികളും രക്ഷിതാക്കളും ജഡ്ജസിനെ ചോദ്യം ചെയ്യുന്ന അവസ്ഥവരെ ഇതുമൂലമുണ്ടായി. പോലീസ് ഇടപെട്ടാണ് വിധി കർത്താക്കളെ രക്ഷപ്പെടുത്തി കൊണ്ടുപോയത്.