മംഗലംഡാം: തീവ്ര മഴയെ തുടർന്ന് മംഗലംഡാമിന്‍റെ ആറുഷട്ടറുകളും ഇന്നലെ വൈകുന്നേരം കൂടുതൽ തുറന്നു. ഇന്നലെ പത്തുസെന്‍റീമീറ്ററാണ് തുറന്നത്. കഴിഞ്ഞ ദിവസം 20 സെന്‍റീമീറ്ററോളം ഷട്ടറുകൾ ഉയർത്തിയിരുന്നു. ജലനിരപ്പ് ക്രമീകരണത്തിന്‍റെ ഭാഗമായാണ് ഷട്ടറുകൾ കൂടുതൽ തുറന്നത്.

മലമ്പുഴഡാം തുറക്കുന്ന സ്ഥിതിയുള്ളതിനാൽ കൂടുതൽ വെള്ളം പുഴകളിലേക്കൊഴുകി ഒന്നിച്ച് എല്ലാ പുഴകളിലും ജലനിരപ്പ് ഉയരുന്ന സ്ഥിതി ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഇറിഗേഷൻ അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനീയർ ശുഭ പറഞ്ഞു. 77. 01 മീറ്ററാണ് ഇന്നലത്തെ മംഗലംഡാമിലെ ജലനിരപ്പ്. 77.28 മീറ്ററാണ് ഡാമിന്‍റെ റെഡ് അലേർട്ട് പരിധി.

ഇതിനാലാണ് ജലനിരപ്പ് ക്രമീകരണത്തിന്‍റെ ഭാഗമായി ഷട്ടറുകൾ കൂടുതൽ ഉയർത്തിയത്. വൃഷ്ടി പ്രദേശത്തു നിന്നും നീരൊഴുക്ക് ശക്തമാണെന്നും കൂടുതൽ വെള്ളം ഒഴുക്കികളയേണ്ടി വരുമെന്നും അധികൃതർ പറഞ്ഞു. കടപ്പാറ, ചൂരുപ്പാറ ഓടംതോട് ഭാഗങ്ങളിൽ നിന്നാണ് മംഗലംഡാം റിസർവോയറിലേക്ക് അതിശക്തമായ നീരൊഴുക്കുള്ളത്.