മണ്ണാർക്കാട്: തിരുവഴാംകുന്നിൽ കാട്ടാനകളുടെ ശല്യം രൂക്ഷം. കഴിഞ്ഞ തിങ്കളാഴ്ച രാത്രി പഞ്ചായത്ത് അംഗം കെ. നൂറുൽസലാം രണ്ട് ആനകളുടെ മുന്നിൽനിന്ന് രക്ഷപ്പെട്ടതു തലനാരിഴയ്ക്കാണ്.

കരടിയോട് ഭാഗത്തുനിന്നും ബൈക്കിൽ വരുന്നതിനിടെയാണ് ആനകളുടെമുന്നിൽ അകപ്പെട്ടത്. ഇരട്ടവാരി- കരടിയോട് റോഡിലുള്ള രണ്ടേക്കറോളം വരുന്നസ്ഥലം വലിയതോതിൽ കാടുപിടിച്ചു കിടക്കുന്നതിനാൽ ആനകൾ റോഡിലേക്കിറങ്ങുമ്പോൾ മാത്രമാണ് കാണാൻ കഴിയുന്നത്. വനംവകുപ്പും സ്വകാര്യവ്യക്തിയും തമ്മിൽ കേസിൽ ഉൾപ്പെട്ട സ്ഥലമായതിനാൽ കാടുവെട്ടി മാറ്റാത്തത് നാട്ടുകാർക്കും യാത്രക്കാർക്കും ഏറെ ദുരിതമായി.

പുലർച്ചെ റബർടാപ്പിംഗ് തൊഴിലാളികളും മറ്റുംനടന്നും ഇരുചക്ര വാഹനങ്ങളിലും സഞ്ചരിക്കുന്ന റോഡാണിത്. കാടുവെട്ടിമാറ്റാൻ നടപടി സ്വീകരിക്കണമെന്നു അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നു വാർഡ് മെംബർ പറഞ്ഞു.