ആലത്തൂർ: ഗായത്രി പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കാവശേരി കഴനി എരകുളം ആന്തോട് ശിവരാമന്‍റെ മകനായ പ്രണവിന്‍റെ(21) മൃതദേഹമാണ് ഇന്നലെ രാവിലെ പട്ടാമ്പിയിൽ ഭാരതപ്പുഴയിൽ നിന്ന് ലഭിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് തരൂർ കരിങ്കുളങ്ങര തടയണയിൽപെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പ്രണവ് ഒഴുക്കിൽപ്പെട്ടത്.

എൻഡിആർഎഫ് സംഘവും ഫയർഫോഴ്സും തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. ഇതിനിടെ ഭാരതപ്പുഴയിൽ പട്ടാമ്പി നിള ആശുപത്രിക്കു സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു.

ആലത്തൂർ ശ്രീനാരായണഗുരു കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിയാണ്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അമ്മ: ബിന്ദു (അങ്കണവാടി ടീച്ചർ, അത്തിപ്പൊറ്റ). സഹോദരി: കാർത്തിക.