വടക്കഞ്ചേരി: പന്തലാംപാടത്തിനടുത്ത് ശങ്കരംകണ്ണംതോട് ജംഗ്ഷനിൽ ദേശീയപാത കൈയേറി പെട്രോൾ ബങ്ക് സ്ഥാപിച്ചതിനെതിരെ പ്രതിഷേധം ശക്തം.

പാത വികസനത്തിനായി സർക്കാർ പൊന്നുംവിലക്ക് ഏറ്റെടുത്ത ഭൂമി സ്വകാര്യകമ്പനി കൈയേറിയിട്ടും ദേശീയപാത അഥോറിറ്റിയോ മറ്റു ബന്ധപ്പെട്ട അധികൃതരോ നടപടിയെടുക്കാത്തതിനു പിന്നിൽ അനധികൃത ഇടപാടുകലുണ്ടെന്ന സംശയം ഉയർന്നിരിക്കുകയാണ്.

സ്ഥലംകൈയേറി വരമ്പ് നിർമിച്ചതുമൂലം മഴവെള്ളം മുഴുവൻ കുത്തിയൊഴുകി റോഡിലൂടെയാണ് ഒഴുകുന്നത്. ഇത് വാഹനാപകടങ്ങൾക്കും റോഡ് കുഴിയാകുന്നതിനും കാരണമാകുന്നുണ്ട്.

കൈയേറിയ ഭൂമി തിരിച്ചുപിടിക്കുന്നതിനൊപ്പം നിർമിച്ച വരമ്പ് പൊളിച്ചുമാറ്റി പ്രദേശത്തെ അപകടാവസ്ഥ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ്- എം ജില്ലാ പ്രസിഡന്‍റ് ജോബി ജോൺ കളക്ടർക്കു പരാതിനൽകി.