കൊല്ലങ്കോട്: കഴിഞ്ഞ രണ്ടാംവിളയുടെ സംഭരിച്ച നെല്ലുവില മാസങ്ങൾ കഴിഞ്ഞിട്ടും പിആർഎസ് വായ്പയായിട്ടുപോലും സപ്ലൈകോ നൽകിയില്ലെന്നു പരാതിപ്പെട്ട് കർഷകർ 30 ന് പിച്ചച്ചട്ടിയുമായി ജില്ലാ സപ്ലൈകോ ഓഫീസിലേക്കു പ്രതിഷേധ സമരം നടത്തും.

കേരള കർഷക സംരക്ഷണ സമിതിയോഗത്തിലാണ് തീരുമാനം. നാല്പതിനായിരം പേർക്കാണ് നെല്ലുസംഭരണവില നൽകാനുള്ളത്.

വിവിധ കാരണങ്ങൾ സൂചിപ്പിച്ച് സർക്കാർ കർഷകരെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. രോഗബാധ, കാട്ടുപന്നി, കാട്ടാന ആക്രമണം ഉൾപ്പെടെ പ്രതികൂല ഘടകങ്ങളെ അതിജീവിച്ചാണ് നെൽകൃഷി വിളവെടുപ്പ് നടത്തി സപ്ലൈകോയ്ക്ക് നൽകിയിരിക്കുന്നത്. അപ്രതീക്ഷിത കനത്ത മഴ കാരണം വിതച്ചെതെല്ലാം നഷ്ടത്തിലായി വീണ്ടും വിതയ്ക്കാനും, നടാനും കഴിയാതെ സാമ്പത്തിക പ്രതിസന്ധിയിലാണ് കർഷകർ.

ഭൂമി രജിസ്ട്രേഷൻഫീസ് കർഷകരിൽനിന്നും പിരിച്ചെടുത്ത വകയിൽ കോടികളുണ്ടായിട്ടും അവയെല്ലാം വകമാറ്റി ചെലവാക്കുകയാണ്.

എത്രയുംപെട്ടെന്നു സംഭരണവില ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് കർഷകരുടെ പിച്ചച്ചട്ടി സമരം.