വടക്കഞ്ചേരി: കരിപ്പാലിപുഴ കരകവിഞ്ഞ് അപകടകരമായ സ്ഥിതിയിൽ ഒഴുകുന്നതിനെതുടർന്ന് പ്രദേശത്തെ പതിനഞ്ചോളം കുടുംബങ്ങൾ താമസംമാറി. ബന്ധുവീടുകളിലും മറ്റു സുരക്ഷിത സ്ഥലങ്ങളിലേക്കുമാണ് താമസം മാറിയിട്ടുള്ളത്.

പാളയം, കുറുവത്ത് പ്രദേശങ്ങളിലും നിരവധി വീട്ടുകാർ വെള്ളപ്പൊക്ക ഭീഷണിയിലാണ്. പല വീടുകളിലേക്കും വെള്ളം കയറി അപകടസ്ഥിതിയുണ്ട്. കാലവർഷത്തിൽ വെള്ളം പൊങ്ങി വലിയ നാശനഷ്ടം ഉണ്ടാകുന്ന പ്രദേശങ്ങളാണ് ഇവിടെ. ഇന്നലെ വൈകീട്ടും ശക്തമായ മഴ തുടരുന്നതിനാൽ പുഴ കവിഞ്ഞൊഴുകുകയാണ്.