നെല്ലിയാമ്പതി: നെല്ലിയാമ്പതി ചുരംറോഡിൽ ചെറുനെല്ലി വാച്ച്ടവറിനു സമീപം വൻമരം കടപുഴകി വീണു. നാലുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ ആറിനായിരുന്നു സംഭവം.

നെല്ലിയാമ്പതിയിൽനിന്നും രാവിലെ 6.30 ന് പുറപ്പെട്ട സ്വകാര്യ ബസും പാലക്കാട്‌ ഡിപ്പോയിൽനിന്നും നെല്ലിയാമ്പതിയിലേക്കുവന്ന കെഎസ്ആർടിസി ബസും വഴിയിൽ ഏറെനേരം കുടുങ്ങി. തുടർന്ന് പോബ്സ് എസ്റ്റേറ്റിലെ ജീവനക്കാരും വനപാലകരും ചേർന്ന് മരം മുറിച്ചുമാറ്റിയതിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

നെല്ലിയാമ്പതി ചുരം പാതയിൽ ചാഞ്ഞു നിൽക്കുന്നതും അപകട ഭീഷണി ഉയർത്തി നിൽക്കുന്നതുമായ മരങ്ങൾ വെട്ടിമാറ്റണമെന്നു നാഷണൽ ജനതാദൾ നെല്ലിയാമ്പതി യൂണിറ്റ് ജില്ലാ കളക്ടർക്ക് നിവേദനം നൽകി. നെല്ലിയാമ്പതിയിൽ ജോലി ചെയ്യുന്നവരുടെയും, വിദ്യാർഥികളുടെയും സൗകര്യാർഥം അടിയന്തര നടപടി വേണമെന്നു സെക്രട്ടറി വി. എസ്. പ്രസാദ് ആവശ്യപ്പെട്ടു.