വടക്കഞ്ചേരി: പഞ്ചായത്തിൽ മിനിഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതു സംബന്ധിച്ച് ഭരണസമിതി യോഗത്തിൽ ബഹളവും പ്രതിപക്ഷമായ കോൺഗ്രസ് മെംബർമാരുടെ വിയോജനക്കുറിപ്പുമുണ്ടായി.

ഇന്നലെ രാവിലെ നടന്ന ഭരണസമിതി യോഗത്തിലാണ് ലൈറ്റ് വിഷയം ചൂടേറിയ ചർച്ചകൾക്കു കാരണമായത്. മുൻ എംപി രമ്യഹരിദാസ് പഞ്ചായത്തിലെ 13 സ്ഥലങ്ങളിൽ സ്ഥാപിക്കാൻ കൊണ്ടുവന്ന പ്രൊപ്പോസൽ പഞ്ചായത്തിനു ബാധ്യതയാകും ഏറ്റെടുക്കാനാകില്ലെന്നുപറഞ്ഞ് രാഷ്ട്രീയനിറംനോക്കി അനുമതി നൽകാതെ മാറ്റിവച്ചപ്പോൾ പുതിയ എംപി കൊണ്ടുവന്ന പ്രൊപ്പോസൽ ചർച്ച പോലും നടത്താതെ ഭരണസമിതി അംഗീകരിച്ചതാണ് പ്രതിപക്ഷ മെംബർമാരെ ചൊടിപ്പിച്ചത്. തങ്ങളുടെ വിയോജനക്കുറിപ്പ് മിനിറ്റ്സിൽ രേഖപ്പെടുത്തണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.

കെ. മോഹൻദാസ്, വി. ശ്രീനാഥ്, സതീഷ് കുമാർ, അമ്പിളി മോഹൻദാസ്, സി. കെ. ദേവദാസ് , സി. മുത്തു എന്നീ മെംബർമാരാണ് വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയത്.