മണ്ണാർക്കാട്: മണ്ണാർക്കാട് നഗരസഭയുടെ വിവിധ പദ്ധതികൾക്കായി നഗരസഭ കണ്ടെത്തിയ പാതാക്കര മലയിലെ സ്ഥലംവാങ്ങാൻ വീണ്ടും കൗൺസിൽ യോഗത്തിൽ തീരുമാനം.

തീരുമാനത്തിനെതിരെ സിപിഎം കൗൺസിലർമാർ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. ഒരിക്കൽ വേണ്ടെന്നുവച്ച പാതാക്കര മലയിലെ സ്ഥലംവേണ്ടെന്നും നാലുദിവസത്തിനകം വേറെ സ്ഥലംകണ്ടെത്തി തരാമെന്നും സിപിഎം കൗൺസിലർമാർ യോഗത്തിൽ പറഞ്ഞു.

അങ്ങനെയെങ്കിൽ സ്ഥലം കണ്ടെത്തുന്നമുറയ്ക്ക് അതു വാങ്ങാനുള്ള നടപടിയാരംഭിക്കുമെന്നു നഗരസഭാ ചെയർമാൻ സി. മുഹമ്മദ് ബഷീർ യോഗത്തിൽ പറഞ്ഞു. മാലിന്യ സംസ്കരണ പ്ലാന്‍റ് നിർമിക്കാൻ സ്ഥലം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. കേരള ശുചിത്വമിഷൻ പ്രതികളും കേന്ദ്രസർക്കാർ പ്രതിനിധിയും പങ്കെടുത്ത യോഗത്തിൽ നിർദേശം നൽകിയിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു.

പ്ലാന്‍റ് നിർമിച്ചില്ലെങ്കിൽ നഗരസഭയ്ക്ക് ഹരിത ട്രൈബ്യൂണൽ ഭീമമായ പിഴ ചുമത്താൻ സാധ്യതയുണ്ട്. മാലിന്യ സംസ്കരണ പ്ലാന്‍റില്ലാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്നും ചെയർമാൻ യോഗത്തിൽ പറഞ്ഞു.

നേരത്തെ വേണ്ടെന്നുവച്ച പാതാക്കര മലയിലെ സ്ഥലം വീണ്ടും വാങ്ങുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് സിപിഎം കൗൺസിലർമാർ പറഞ്ഞു. മുമ്പും സിപിഎം കൗൺസിലർമാർ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.