ചിറ്റൂർ: അണിക്കോട് ജംഗ്ഷനിൽ കിഴക്കൻ മേഖലയിലേക്കു വിദ്യാർഥികൾ ബസ് കയറുന്ന സ്ഥലത്ത് റോഡിൽ ഒഴുകുന്ന മലിനജലത്തിന്‍റെ ദുർഗന്ധം അസഹനീയം.

സ്ഥലത്ത് അഴുക്കു ചാൽ അടഞ്ഞതാണ് റോഡിൽ കവിഞ്ഞൊഴുകാൻ കാരണമായിരിക്കുന്നത്. വിവിധ സ്ഥലങ്ങളിലേക്ക് യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത് മൂക്കുപൊത്തിയാണ്.

ചിറ്റൂർ- തത്തമംഗലം നഗരസഭയുടെ പ്രധാന വാണിജ്യ കേന്ദ്രമാണ് അണിക്കോട്. ഗവ. വിക്ടോറിയ ഗേൾസ് സ്കൂളിലെ നൂറുകണക്കിനു വിദ്യാർഥികൾ ബസ് കാത്തുനിൽക്കുന്നതും ദുർഗന്ധം വമിക്കുന്ന സ്ഥലത്താണ്.

നിരന്തരം മഴ പെയ്തു വരുന്നതിനാൽ റോഡിൽ മലിനജലം കലർന്ന മഴവെള്ളം പരന്നൊഴുക്കുന്നത് വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവർക്കും വിഷമകരമാവുന്നുണ്ട്.

എത്രയും പെട്ടെന്നു പ്രശ്നപരിഹാരമുണ്ടാകണമെന്നാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും മറ്റു യാത്രക്കാരുടെയും ആവശ്യം.