വടക്കഞ്ചേരി: ടൗണിൽ വിനായക സ്ട്രീറ്റിൽ ഉഷാദേവിയുടെ വീട്ടിൽനിന്നും വാച്ചുകളും പണവും കവർന്ന കേസിലെ പ്രതിയെ വടക്കഞ്ചേരി പോലീസ് അറസ്റ്റുചെയ്തു.

കൊല്ലം പുത്തൻവിള വടക്കേവിള അയത്തിൽ നജുമുദീനെ(52) യാണ് സിഐ കെ.പി. ബെന്നി, എസ്ഐ മധു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോട്ടയത്തുനിന്നും പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡുചെയ്തു.

മോഷണവിരുതരുടെ ലിസ്റ്റിൽ പ്രഫസർ എന്നാണ് ഇയാൾ അറിയപ്പെടുന്നത്. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി അമ്പതോളം കേസുകൾ ഇയാൾക്കെതിരേയുണ്ടെന്നു പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ 14നാണ് പൂട്ടിക്കിടന്നിരുന്ന വീട് കുത്തിത്തുറന്ന് വിലപിടിപ്പുള്ള വാച്ചുകളും പണവും കവർന്നത്.

സമീപത്തെ ഗണപതിസഹായം ക്ഷേത്രത്തിലും ഇയാൾ മോഷണശ്രമം നടത്തിയിരുന്നു.
ക്ഷേത്രത്തിലെ സിസി ടിവി കാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.