കഴിഞ്ഞ പ്രളയത്തിൽ 107 കോടിയുടെ കൃഷിനാശമുണ്ടായതായി മന്ത്രി
കഴിഞ്ഞ പ്രളയത്തിൽ 107 കോടിയുടെ കൃഷിനാശമുണ്ടായതായി മന്ത്രി
Wednesday, November 13, 2019 12:00 AM IST
തിരുവനന്തപുരം: കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും 107 കോടിയുടെ കൃഷിനാശമുണ്ടായതായി മന്ത്രി വി.എസ്. സുനിൽകുമാർ നിയമസഭയെ അറിയിച്ചു. 2879.28 ഹെക്ടർ സ്ഥലത്തെ നെൽകൃഷി പൂർണമായും 4136.76 ഹെക്ടർ സ്ഥലത്തെ നെൽകൃഷി ഭാഗികമായും നശിച്ചു. ആലപ്പുഴ ജില്ലയിൽ 66 പാടശേഖരങ്ങളിലെ 2828.14 ഹെക്ടർ സ്ഥലത്തെ നെൽകൃഷി നശിച്ചതായും രമേശ് ചെന്നിത്തലയുടെ സബ്മിഷന് അദ്ദേഹം മറുപടി നൽകി.

വിള ഇൻഷ്വറൻസിനായി 12 കോടിയും മട പുനഃസ്ഥാപിക്കുന്നതിനും പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുന്നതിനും ഓരോ കോടി വീതവും ചെളി നീക്കം ചെയ്യുന്നതിന് 26.41 ലക്ഷം രൂപയും ആവശ്യമാണ്. കൃഷിനാശത്തിന് കേന്ദ്രവിഹിതമായി 650 ലക്ഷവും സംസ്ഥാന വിഹിതമായി 450 ലക്ഷവും ആവശ്യമാണ്. പണം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചു.


കഴിഞ്ഞവർഷത്തെ പ്രളത്തിൽ കൃഷിനാശം സംഭവിച്ച 69,726 കർഷകർ ആനുകൂല്യം കൈപ്പറ്റിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. വിള നശിച്ച കർഷകർക്ക് 26.49 കോടി രൂപയും മടവീഴ്ചയുണ്ടായ പാടശേഖരങ്ങൾക്ക് 9.07 കോടിയും പാടശേഖരങ്ങളിലെ ചെളി നീക്കംചെയ്യുന്നതിന് 36.52 കോടിയും നൽകിയിട്ടുണ്ട്. വിള ഇൻഷ്വറൻസ് പദ്ധതി പ്രകാരം 13.08 കോടി രൂപ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.