സർവകലാശാലാ അപ്പലേറ്റ് ട്രൈബ്യൂണൽ സ്ഥാനത്ത് ഹൈക്കോടതി നൽകുന്ന പാനലിൽനിന്ന് ജില്ലാ ജഡ്ജിയെ നിയമിക്കാനുള്ള ഗവർണറുടെ അധികാരം ഒഴിവാക്കി വിരമിച്ച ജഡ്ജിയെ നിയമിക്കാൻ സർക്കാരിന് അംഗീകാരം നൽകുന്ന ബില്ലാണ് രാഷ്ട്രപതി തടഞ്ഞ മറ്റൊരെണ്ണം.
ഇതിനു സമാനമായ മറ്റൊരു ബിൽകൂടി രാഷ്ട്രപതിയുടെ പരിഗണനയിലുണ്ട്. ഇതും ഫലത്തിൽ തടയപ്പെടുന്ന സാഹചര്യമുണ്ടാകും.
ഇതോടെ നാലു ബില്ലുകൾ പാസാക്കാനാകാത്ത സാഹചര്യം വരും. ഇതു കൂടാതെ സാങ്കേതിക സർവകലാശാലയിൽ മുൻ എംപി പി.കെ. ബിജു ഉൾപ്പെടെ ആറ് സിൻഡിക്കറ്റ് അംഗങ്ങളെക്കൂടി നിയമിക്കാനുള്ള വ്യവസ്ഥയടങ്ങുന്ന ബില്ലും തടഞ്ഞുവച്ചതിലുണ്ട്. ഇതോടെ ഗവർണർ അയച്ച അഞ്ചു സർവകലാശാലാ ബില്ലുകൾക്കും രാഷ്ട്രപതിയുടെ അനുമതി ലഭിക്കില്ലെന്ന് ഉറപ്പായി.
നിയമസഭ പാസാക്കിയ ഏഴു ബില്ലുകളാണ് കോടതി ഇടപെടലിനെത്തുടർന്നു കഴിഞ്ഞ നവംബറിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനു ഗവർണർ അയച്ചത്. ഇതിൽ ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അനുമതി നൽകിയിരുന്നു. മിൽമയുടെ ഭരണം സർക്കാരിന്റെ നിയന്ത്രണത്തിലാക്കാനുള്ള ബില്ലിലാണ് ഇനി തീരുമാനം വരാനുള്ളത്.