തിരുവനന്തപുരം: 67-ാമത് സംസ്ഥാന സ്‌കൂൾ കായികമേളയുടെ ഒരുക്കങ്ങളുടെ ഭാഗമായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു.

മത്സരങ്ങളിൽ പങ്കെടുക്കാനായി എത്തുന്ന വിദ്യാർഥികൾക്ക് താമസ സൗകര്യങ്ങളെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ ലഭ്യമാക്കാനാണ് മേളയുടെ അക്കോമഡേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആപ്ലിക്കേഷൻ തയാറാക്കിയത്.

അക്കോമഡേഷൻ കമ്മിറ്റിയുടെ ഒരുക്കങ്ങൾ വിലയിരുത്താനായി ശിക്ഷക്‌ സദനിൽ നടന്ന എച്ച്എംമാരുടെയും പ്രിൻസിപ്പൽമാരുടെയും യോഗത്തിലായിരുന്നു പ്രകാശനം.


മത്സര ഇനങ്ങളും അതിൽ പങ്കെടുക്കാനായി എത്തിച്ചേരുന്ന വിദ്യാർഥികൾക്കുള്ള താമസസ്ഥലങ്ങളും ലൊക്കേഷൻ മാപ്പും ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ഫോൺ നമ്പരും ഉൾപ്പെടെയുള്ള വിവരങ്ങൾ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതിലെ വിവരങ്ങൾ വാട്‌സാപ്പിലൂടെയും ഇ മെയിലിലൂടെയും എല്ലാ ജില്ലകളിലും സ്‌പോർട്‌സ് ഗ്രൂപ്പുകളിലും ലഭിക്കും. ഞായറാഴ്ചയോടെ പ്രവർത്തന ക്ഷമമാകുന്ന ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം.