തിരുവനന്തപുരം: റഷ്യയിലെ പ്രശസ്തമായ ആർടെക് ക്യാന്പിൽ പങ്കെടുക്കാൻ ഇന്ത്യയിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട മൂന്നു വിദ്യാർഥികളും തിരുവനന്തപുരത്തുകാർ. പതിനഞ്ചു രാജ്യങ്ങളിൽ നിന്നു നൂറോളം പേരാണ് ഇരുപത്തിയൊന്നു ദിവസം നീളുന്ന ക്യാന്പിലെത്തിയത്.

തിരുവനന്തപുരം റഷ്യൻ ഹൗസിലെ സ്റ്റുഡന്‍റ്സ് ക്ലബിലെ അംഗങ്ങളായ ആക്യുൽ എം. അജു (സെന്‍റ് തോമസ് സ്കൂൾ), വിശാൽ എസ്. നായർ (സായികൃഷ്ണ പബ്ലിക് സ്കൂൾ, ചെങ്കൽ), ബി.എസ്. വൈഗ ശങ്കർ (സെന്‍റ് മേരീസ് സ്കൂൾ, പൂജപ്പുര) എന്നീ വിദ്യാർഥികളാണ് വിവിധ മത്സരങ്ങൾ ജയിച്ച് റഷ്യയിലെത്തിയത്.

2025-ൽ നൂറുവർഷം തികയുന്നുവെന്ന പ്രത്യേകതയും ആർടെക് ക്യാന്പിനുണ്ട്. സോവിയറ്റ് യൂണിയൻ 1925 ലാണ് റഷ്യയിലെ ക്രിമിയയിൽ വിദ്യാർഥികൾക്കായി ആർടെക് ക്യാന്പ് തുടങ്ങിയത്. ഇപ്പോൾ മുപ്പതു രാജ്യങ്ങളിൽ നിന്നായി നാനൂറ്റി അന്പത്തോളം കുട്ടികൾ ക്യാന്പിലുണ്ട്.