വിതുര: കനത്ത മഴയിൽ മണ്ണിടിഞ്ഞു മാറിയതോടെ അപകട ഭീതിയിൽ വിതുര പൊന്മുടി റോഡിലെ തേവിയോട് പാലത്തിലൂടെയുള്ള യാത്ര. പഞ്ചായത്ത് മിനി സ്റ്റേഡിയത്തിനു സമീപത്തെ തിരക്കുള്ള റോഡിലാണ് ഈ അവസ്ഥ. വർഷങ്ങളുടെ പഴക്കമുള്ള ഇടുങ്ങിയ പാലത്തിനോട് ചേർന്നാണ് കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞു മാറിയത്. ദിവസങ്ങളായി തുടരുന്ന മഴയിൽ വെള്ളം കുത്തിയൊലിച്ചതും കളീയ്ക്കൽ നിന്നുള്ള കൈത്തോട്ടിൽ വെള്ളമുയർന്നതുമാണ് മണ്ണിടിയാൻ കാരണമെന്നു നാട്ടുകാർ പറയുന്നു.

ഒരു വശത്തെ മണ്ണിടിഞ്ഞു തോട്ടിലേക്ക് വീണതോടെയാണ് റോഡ് അപകടക്കെണിയായത്. കലുങ്കിനോടു ചേർന്നു മണ്ണിടിഞ്ഞതു പാലം കയറി അടുത്തെത്തുമ്പോൾ മാത്രമേ കാണാൻ കഴിയൂ എന്നതാണ് മറ്റൊരു പ്രശ്നം. ഇവിടെനിന്ന് കളീയ്ക്കലേക്കും സമീപത്തെ പെട്രോൾ പമ്പിലേക്കും റോഡ് തിരിയുന്നുണ്ട്.

മഴക്കാലത്ത് ഈ റോഡിലേക്ക് തിരിയുന്നവർ നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പാണ്. വർഷങ്ങൾ പഴക്കമുള്ള പാലവും ശോച്യാവസ്ഥയിലാണ്. അടിഭാഗത്തെ കല്ലുകൾ മുമ്പ് ഇളകി മാറിയിരുന്നു. കോൺക്രീറ്റ് പില്ലറുകൾ നിർമിച്ചാണ് ഇതിനു താത്കാലിക പരിഹാരം കണ്ടത്.