തൊടുപുഴ: വ്യത്യസ്ത രുചികളിലും നിറത്തിലുമുള്ള മാന്പഴങ്ങൾ വിപണി കീഴടക്കുന്നു. വലിയ തോതിലാണ് നാടനും മറുനാടനുമായ മധുവൂറുന്ന മാന്പഴങ്ങൾ പഴക്കടകളിൽ നിരന്നിരിക്കുന്നത്. നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും വഴിയോരങ്ങളിലും കടകളിലുമായി മാന്പഴ വിൽപ്പന സജീമാണ്. നീലം, ബംഗനപ്പള്ളി, പ്രിയോർ, സിന്ദൂരം തുടങ്ങി ഒട്ടേെറെ വ്യത്യസ്ത ഇനങ്ങളാണ് വിപണിയിലുള്ളത്. വിപണിയിലുണ്ട്.

മാന്പഴത്തിന്‍റെ സീസണായതോടെയാണ് ഇപ്പോൾ കുറഞ്ഞ വിലയിൽ ഇവ ലഭ്യമാകാൻ തുടങ്ങിയത്. നാടൻ മാന്പഴത്തെക്കാൾ വിപണിയിൽ കൂടുതൽ വിൽപ്പനയ്ക്കെത്തുന്നത് ഇതര സംസ്ഥാന മാന്പഴങ്ങളാണ്. നീലം, ബംഗനപ്പള്ളി എന്നീ ഇനം മാന്പഴങ്ങൾക്ക് കിലോയ്ക്ക് 60 മുതൽ 100 രൂപ വരെയാണ് ശരാശരി വില. സിന്ദൂരം ഇനത്തിന് 70 മുതൽ 80 രൂപയും സേലം മാന്പഴത്തിനു കിലോയ്ക്ക് 50 രൂപയ്ക്കും ലഭിക്കും.

ഇപ്പോൾ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന പ്രിയൂർ എന്ന ഇനത്തിനു കിലോയ്ക്ക് 50 മുതൽ 80 വരെയാണ് വില. നാടൻ ഇനമായ മൂവാണ്ടനും വ്യാപകമായി വിൽപ്പന നടക്കുന്നുണ്ട്. വഴിയോരങ്ങളിലാണ് മൂവാണ്ടന്‍റെ പ്രധാന വിൽപ്പന നടക്കുന്നത്.

വരും ദിവസങ്ങളിൽ മാന്പഴത്തിന്‍റെ വില ഇനിയും കുറയുമെന്നാണു സൂചന. ജൂണ്‍, ജൂലൈ മാസം വരെ മാന്പഴ വിപണി സജീവമായി നിൽക്കുമെന്നാണു വ്യാപാരികളുടെ പ്രതീ ക്ഷ. ജ്യൂസ് കടകളിൽ മാന്പഴത്തിന്‍റെ ജ്യൂസ്, ഷേക്ക് തുടങ്ങിയവയ്ക്കും ആവശ്യക്കാർ ഏറെയുണ്ട്. മാന്പഴത്തിന്‍റെ വിൽപ്പന സജീവമാണെങ്കിലും നേരത്തേ പല പുരയിടങ്ങളിലും കണ്ടിരുന്ന രുചിയിൽ മുൻപന്തിയിലുള്ള നാടൻ മാന്പഴങ്ങൾ ഇപ്പോൾ കി
ട്ടാനില്ലെന്നും ജനങ്ങൾ പറയുന്നു. മൂവാണ്ടൻ മാത്രമാണ് കൂടുതലായി വിൽപ്പനയ്ക്കുള്ളത്. വീട്ടുവളപ്പുകളിൽ വ്യാപകമായി ഉണ്ടായിരുന്ന കിളിച്ചുണ്ടൻ, ഗോമാങ്ങ, കർപ്പൂരം, കസ്തൂരി തുടങ്ങി പല മാന്പഴ ഇനങ്ങളും അന്യമായിരിക്കുകയാണ്.