രാജാക്കാട്: കാലവര്‍ഷം ശക്തമായതോടെ മഴയ്ക്കൊപ്പം ഹൈറേഞ്ചില്‍ കനത്ത മൂടല്‍ മഞ്ഞും. കൊച്ചി - ധനുഷ്കോടി ദേശീയപാതയിലെ മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെയുള്ള ഭാഗത്തുകൂടി യാത്രചെയ്യുന്നവർ ജാഗ്രത പുലർത്തണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. ദേശീയപാതയിലെ മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെയുള്ള ഭാഗത്താണ് എതിരേ വരുന്ന വാഹനങ്ങള്‍ കാണാന്‍ പോലും കഴിയാത്ത വിധം മഞ്ഞ് മൂടുന്നത്.

കോടമഞ്ഞ് എന്നും മലയോരത്തിന്‍റെ മാറ്റ് കൂട്ടുന്നതാണെങ്കിലും മഴ കനത്തതോടെ അനുഭവപ്പെടുന്ന കനത്ത മൂടല്‍ അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. കൊടും വളവുകളും കുത്തിറക്കവും നിറഞ്ഞ റോഡില്‍ മഞ്ഞ് മൂടുന്നതോടെ എതിരേ വരുന്ന വാഹനങ്ങള്‍ തൊട്ടടുത്തെത്തിയാല്‍പോലും കാണാൻ സാധിക്കാത്ത സ്ഥിതിയുണ്ട്.

പുലര്‍ച്ചെയും രാത്രികാലത്തുമാണ് ഏറ്റവും കടുതല്‍ മഞ്ഞുമൂടുന്നത്. ഈ സമയത്താണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്നതും. ഈ അപകടങ്ങൾ പുറം ലോകമറിയുന്നത് മണിക്കൂറുകള്‍ കഴിഞ്ഞാകും. ഇത് പലരുടേയും ജീവന്‍ നഷ്ടമാകാനും കാരണമാകും.