ചെറുതോണി: സ്വകാര്യവ്യക്തി റോഡിന്‍റെ ഐറിഷ് ഓട മണ്ണിട്ട് നികത്തി മഴ വെള്ളം കുടിവെള്ള സ്രോതസിലേക്ക് ഒഴുക്കുന്നെന്ന് പരാതി. വാഴത്തോപ്പ് പഞ്ചായത്തിൽ ലക്ഷംകവല - ഭൂമിയാംകുളം - മുളകുവള്ളി റോഡിലെ ഐറിഷ് ഓടയാണ് സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തിയതായി പറയുന്നത്. ഓടയിലൂടെ ഒഴുകിയെത്തുന്ന മഴവെള്ളം റോഡിന് കുറുകെ നിർമിച്ചിരിക്കുന്ന കലുങ്കിലൂടെ തോട്ടിലേക്ക് ചേരുന്നതാണ് ഇവിടെ തടഞ്ഞിരിക്കുന്നത്.

റോഡിലൂടെ ഒഴുകുന്ന മലിനജലം നിരവധി ആളുകൾ കുടിവെള്ളം ശേഖരിക്കുന്ന പഞ്ചായത്ത് നിർമിച്ചിരിക്കുന്ന കുടിവെള്ള സ്രോതസിൽ കലരുന്നതായും നാട്ടുകാർ ആരോപിച്ചു. റോഡിന്‍റെ ഇരു വശത്തും മണ്ണിട്ട്, വെള്ളം തോട്ടിലേക്ക് ഒഴുകുന്നത് തടസപ്പെടുത്തിയിരിക്കുന്നതിനാൽ വെള്ളം റോഡിലൂടെ ഒഴുകി റോഡ് തകരുന്നതായും പരാതിയുണ്ട്.

ഇതു സംബന്ധിച്ച് നൂറിലധികം പ്രദേശവാസികൾ ഒപ്പിട്ട പരാതി ജില്ലാ കളക്ടർക്ക് നൽകിയിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ ആരോപിച്ചു. കാലവർഷം കൂടുതൽ ശക്തമാകുന്നതോടെ വെള്ളം കുത്തിയൊഴുകി റോഡ് പൂർണമായും തകരുന്ന അവസ്ഥയാണ്. എത്രയും വേഗം അധികൃതർ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.