തൊടുപുഴ: നഗരത്തിലെ ഹോട്ടലുകളിൽ ഹെൽത്ത് സ്ക്വാഡ് മിന്നൽ പരിശോധന നടത്തി. പരാതിയുടെ അടിസ്ഥാനത്തിലാണ് തൊടുപുഴ നഗരസഭ ഹെൽത്ത് സ്ക്വാഡിന്‍റെ നേതൃത്വത്തിൽ തൊടുപുഴയിലെ വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തിയത്. പല സ്ഥാപങ്ങളിലും ഭക്ഷണം പാചകം ചെയ്യുന്നവർ ഹെയർ ക്യാപ് ധരിച്ചിട്ടില്ലെന്നും ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങളിൽ തിയതി കൃത്യമായി രേഖപ്പെടുത്താതും അടുക്കളയുടെ പരിസരം വൃത്തിയില്ലാതെ സൂക്ഷിക്കുന്നതായും കണ്ടെത്തി. ഇവർക്ക് നോട്ടീസ് നൽകി.

പഴകിയ മാംസം മീറ്റ് സ്റ്റാളുകളിൽ വില്പന നടത്തുന്നുണ്ടോ എന്നറിയുന്നതിനായി മങ്ങാട്ടുകവല, മുതലക്കോടം എന്നിവിടങ്ങളിലുള്ള സ്റ്റാളുകളിൽ പരിശോധന നടത്തി. നഗരസഭാ ചെയർമാൻ കെ. ദീപക് സെക്രട്ടറി ബിജു ജേക്കബ് എന്നിവരുടെ നിർദേശ പ്രകാരം സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാരായ ബിജോ മാത്യു, ജി.എസ്. ദേവസേനൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.പി. സതീശൻ, പി.വി. ദീപ എന്നിവരാണ് പരിശോധന നടത്തിയത്.