പൊതുമേഖല: സിഎജി റിപ്പോർട്ട് നിയമസഭയിൽ
പൊതുമേഖല: സിഎജി റിപ്പോർട്ട് നിയമസഭയിൽ
Friday, June 11, 2021 1:38 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ 2018-19 വർഷത്തെ ആകെ നഷ്ടം 1,222.06 കോടി രൂപയായി ഉയർന്നതായി കംപ്ട്രോളർ ആന്‍ഡ് ഓഡിറ്റർ ജനറൽ (സിഎജി). 2014-15ൽ 536.37 കോടിയായിരുന്നു നഷ്ടം. കെഎസ്ആർടിസിയാണു പൊതുമേഖലാ സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ നഷ്ടമുണ്ടാക്കിയത്.

2019 മാർച്ചിലെ കണക്കനുസരിച്ച് കേരളത്തിൽ ഊർജേതര മേഖലയിൽ പ്രവർത്തനത്തിലുള്ള 117 കന്പനികളും നാലു സ്റ്റാറ്റ്യൂട്ടറി കോർപറേഷനുകളും പ്രവർത്തനരഹിതമായ 16 പൊതുമേഖലാ സ്ഥാപനങ്ങളും അടങ്ങുന്നവയാണ് ഊർജേതര മേഖലയിലുള്ളത്.

2018-19ൽ ഒടുവിൽ പൂർത്തീകരിച്ച കണക്കനുസരിച്ച് ഇവ 19,122.57 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി. ഈ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഒടുവിൽ പൂർത്തീകരിച്ച കണക്കനുസരിച്ച് 53 സ്ഥാപനങ്ങൾ 574.49 കോടിയുടെ ലാഭവും 58 സ്ഥാപനങ്ങൾ 1,796.55 കോടി രൂപയുടെ നഷ്ടവുമുണ്ടാക്കി. അതേസമയം രണ്ട് സ്ഥാപനങ്ങൾ ലാഭമോ നഷ്ടമോ ഇല്ലാത്ത നിലയിലുമാണ്. ലാഭം നേടിയതിൽ ഏറ്റവും മുന്പിലുള്ളത് ദി കേരള സ്റ്റേറ്റ് ഫിനാൻഷൽ എന്‍റർപ്രൈസസ് ലിമിറ്റഡ് തന്നെയാണ്.


2017-18 വർഷം ഇവരുടെ ലാഭം 144.41 കോടി രൂപയാണ്. ദി കേരള മിനറൽ ആന്‍ഡ് മെറ്റൽസ് ലിമിറ്റഡ് 201819ൽ 104.46 കോടിയുടെ ലാഭവും കരസ്ഥമാക്കി. കേരള സ്റ്റേറ്റ് ബിവറേജസ് (മാനുഫാക്ചറിംഗ് ആന്‍ഡ് മാർക്കറ്റിംഗ്) കോർപറേഷൻ ലിമിറ്റഡ് 2016-17ൽ 85.93 കോടിയുടെയും ലാഭം നേടി.

നഷ്ടം ഉണ്ടാക്കിയ കന്പനികളിൽ മുന്നിൽ നിൽക്കുന്നത് കെഎസ്ആർടിസി തന്നെയാണ്. ടെക്സ്റ്റൈൽസ് കോർപറേഷൻ ലിമിറ്റഡിന് 53.17 കോടിയുടെയും സിവിൽ സപ്ലൈസ് കോർപറേഷന് 25.91 കോടിയുടെയും ട്രാവൻകൂർ ടൈറ്റാനിയത്തിന് 23.63 കോടിയുടെയും നഷ്ടമാണ് വിവിധ വർഷങ്ങളിലേതായി കംപ്ട്രോളർ ആന്‍ഡ് ഓഡിറ്റർ ജനറലിന്‍റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.