നൂഹ് അവധിയിൽ പോയതിനെത്തുടർന്ന് കെടിഡിസി മാനേജിംഗ് ഡയറക്ടറും ഡെപ്യൂട്ടി സെക്രട്ടറിയുടെ റാങ്ക് മാത്രമുള്ള ജൂനിയർ ഐഎഎസ് ഉദ്യോഗസ്ഥയുമായ ശിഖാ സുരേന്ദ്രന് ടൂറിസം ഡയറക്ടറുടെ ചുമതല നൽകി. ഇവരാണ് മേയ് 21നു യോഗം വിളിച്ചത്.
ബാർ ഹോട്ടൽ ഉടമകളുടെ മാത്രമല്ല, ടൂറിസവുമായി ബന്ധപ്പെട്ട മറ്റു മേഖലകളിലുള്ളവരുടെ യോഗവും വിളിച്ചെന്നും മന്ത്രിയുടെ നിർദേശപ്രകാരമല്ല യോഗം വിളിച്ചതെന്നും വ്യക്തമാക്കി ഇവർ ഞായറാഴ്ച പത്രക്കുറിപ്പ് ഇറക്കിയിരുന്നു.
എന്നാൽ, മന്ത്രിക്കു പങ്കില്ലെന്നു വ്യക്തമാക്കിയ ടൂറിസം ഡയറക്ടറുടെ പത്രക്കുറിപ്പ് മന്ത്രിയുടെ ഓഫീസിൽനിന്നു തന്നെയാണ് തയാറാക്കി വിതരണം ചെയ്തതെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തിയതോടെ ഇതും വിവാദത്തിലായി.
മദ്യനയത്തിൽ മാത്രമല്ല, കാരവാൻ ടൂറിസം അടക്കമുള്ള പദ്ധതികളിൽ മന്ത്രി മുഹമ്മദ് റിയാസുമായി, ഡയറക്ടറായിരുന്ന പി.ബി. നൂഹിന് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായും പറയപ്പെടുന്നു.