തിരുവനന്തപുരം: കണ്ണൂർ ഡിസിസി ഓഫിസിൽ മൂന്നോ നാലോ ബോംബുകൾ പ്രദർശിപ്പിച്ച ചരിത്രം ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതു പുക മാത്രം വരുന്ന ബോംബ്, ഇതു മാരക ബോംബ് തുടങ്ങിയ ഇനങ്ങളിലായിരുന്നു പരിചയപ്പെടുത്തൽ.

കണ്ണൂരിൽ ബോംബ് ആക്രമണം തുടങ്ങിയത് എന്നാണെന്നു പറഞ്ഞും പിണറായി നിയമസഭയിലെ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറയവേ ഓർമിപ്പിച്ചു. ബീഡിതൊഴിലാളിയായ പന്തക്കപ്പാറയിലെ കുളങ്ങരേത്ത് രാഘവൻ എങ്ങനെ കൊല്ലപ്പെട്ടതതെ ന്ന് ഓർക്കണമെന്നായിരുന്നു പിണറായിയുടെ പ്രസ്താവന.


ബോംബ് സ്ഫോടനമുണ്ടായ സ്ഥലത്ത് ആളുകൾ ഓടിക്കുടുന്നത് തെളിവ് നശിപ്പിക്കാനല്ല. തെളിവ് നശിപ്പിക്കുന്ന നടപടി ആരും സ്വീകരിച്ചിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു. എല്ലാ ബോംബിനും രാഷ്‌ട്രീയ നിറം ചാർത്തേണ്ടതില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.